Wednesday, July 6, 2016

ലക്ഷ്യ - ടൈറ്റില്‍ വിശേഷം..

ലക്ഷ്യ സിനിമയുടെ ടൈറ്റില്‍ എഴുതിയ രീതി ശ്രദ്ധിച്ചിട്ടുണ്ടോ?. ഒറ്റനോട്ടത്തില്‍ ഒന്നും തോന്നില്ലെങ്കിലും എന്‍റെ എളിയ നിരീക്ഷണത്തില്‍ അത് സിനിമയുടെ മൊത്തം തീമിനെ ബ്രില്യന്റ് ആയി സന്നിവേശിപ്പിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ഹൃതിക്കിന്റെ കരന്‍ എന്ന കഥാപാത്രത്തിന്റെ കാഴ്ചപാടിനെ. വ്യക്തമാക്കാന്‍ ശ്രമിക്കാം.

മടിയനും ലക്ഷ്യബോധമില്ലാത്തവനും ആയ യുവാവ് എങ്ങനെ അത് മറികടന്നു എന്ന ഒറ്റവരിയില്‍ അലക്ഷ്യമായി പറയാവുന്ന സിനിമയല്ല ഫര്ഹാനന്‍ അക്തറിന്‍റെ “ലക്ഷ്യ”. ടൈറ്റില്‍ എഴുതാന്‍ ഉപയോഗിച്ച ഫോണ്ട് തന്നെ സിമ്പോളിക്ക് ആണ്. L എന്ന നേര്ത്ത് മെലിഞ്ഞ അക്ഷരങ്ങളില്‍ തുടങ്ങി അവസാനം A ആവുമ്പോഴേക്കും സൈസ് കൂടിയ ബ്ലോക്ക് ലെറ്റര്‍ ആയി മാറുന്നു. വളര്ച്ചയുടെ പരിണാമം. ഇവിടെ വളര്ച്ച എന്ന് പറയുമ്പോള്‍ ലക്ഷ്യത്തിലേക്കുള്ള പാത ആണ്. ജീവിതത്തെ കുറിച്ചുള്ള തന്‍റെ മങ്ങിയ അലസമായ കാഴ്ചപാടില്‍ നിന്ന് വീഴ്ചകളിലൂടെയും കഠിന പ്രയത്നത്തിലൂടെയും തന്‍റെ "ലക്‌ഷ്യം" അവസാനം തെളിയുന്ന (ബോള്‍ഡ് ആവുന്ന ഫോണ്ടുകള്‍ ശ്രദ്ധിക്കുക) അവസ്ഥയെ മനോഹരമായി സിമ്പലൈസ് ചെയ്തിരിക്കുകയാണ് ടൈറ്റില്‍ ഫോണ്ടിലൂടെ.

ആദ്യം യാതൊരു ജീവിതോദ്ധേശവും ഇല്ലാത്ത അവസ്ഥ. ജീവിതം തന്നെ ലൈറ്റ് ആയി എടുക്കുന്ന ഏതൊരു ഇരുപതുകാരന്റെയും അവസ്ഥ. ലക്ഷ്യമില്ലാത്ത ഈ സ്ഥിതിയില്‍ നിന്ന് എന്താവണം എന്ന സുഹൃത്തുകളുടെയും വീട്ടുകാരുടെയും ഉപദേശങ്ങളിലൂടെ കണ്ഫ്യൂഷന്‍ ഉടലെടുക്കുന്നു. അങ്ങനെ പല തലങ്ങളിലൂടെയും പോയി സ്വയം സ്പുടം ചെയ്തെടുത്ത് വ്യക്തമായ ലക്‌ഷ്യം ജീവിതത്തില്‍ വരുന്നു. അവസാനം വരുന്ന ഒരു രംഗം ആണ് ഇതിന്റെ പരിസമാപ്തി. സൈനികനായി ഓപെറേഷന്‍ വിജയന്റെറ ഭാഗമായി രോമിള എന്ന പ്രീതി സിന്റനയുടെ കഥാപാത്രത്തിന് ഉത്തരം കൊടുക്കുന്ന സീന്‍. ഒരു കൊടുമുടി ചൂണ്ടി കാണിച്ചു എന്റെ ജീവിതത്തിലെ “ലക്‌ഷ്യം” ഇപ്പോള്‍ അതാണ്‌ എന്ന് പറയുന്ന രംഗം. ടൈഗര്‍ ഹില്ലസ് എന്നോ മറ്റോ ഒരു തന്ത്രപ്രധാന കൊടുമുടിയെ പാക്ക് ആര്മിെയില്‍ നിന്ന് തിരിച്ചെടുക്കാന്‍ ഉള്ള ദൌത്യത്തില്‍ ആണ് കരന്‍. അവസാനം “ലക്‌ഷ്യം” തിരിച്ചറിയുന്ന അവസ്ഥ. സിനിമയുടെ ഈ അകകാമ്പ് ആണ് ടൈറ്റിലിലൂടെ തെളിയുന്നത്.



"നേരെ ചൊവ്വേ" തോന്ന്യാസം

  ഡൈവോഴ്സ് എന്നത് വളരെ പേഴ്സണൽ ആയ വൈകാരികമായ , അതിന്റെ ശെരിയും തെറ്റും അവനവന് മാത്രം മനോവിശകലനം ചെയ്യാനും സമീകരിക്കാനും സാധിക്കുന്ന, നിയർ റി...