ഒരു വിഡ്ഢിക്കേ മറ്റൊരു വിഡ്ഢിയെ അംഗീകരിക്കാൻ കഴിയൂ എന്നത് വാസ്തവമാണ്. അടിസ്ഥാനപരമായി ദാസനും വിജയനും "ശിക്കാരി ശംഭു" കാരിക്കേച്ചറുകൾ ആണ്. അബദ്ധത്തിൽ നേടിയ വിജയങ്ങൾക്കും പേരും പെരുമക്കുമൊന്നും അവരിലെ വിഡ്ഢികളെ മാറ്റാൻ തക്ക കെൽപ്പുണ്ടായിരുന്നില്ല. മണ്ടത്തരവും ഈഗോയും പരസ്പര സഹകരണമില്ലായ്മയും ജന്മനാ അലങ്കാരമായി കൊണ്ടുനടക്കുന്ന ഇവരുടെ മേലുദ്യോഗസ്ഥൻ എങ്ങനെ ആയിരിക്കും?
ഒരു വട്ടം അബദ്ധത്തിൽ അനന്തൻ നമ്പ്യാരെ പിടിച്ചു എങ്ങനെയൊക്കെ പോലീസിൽ എത്തി എന്നുള്ള ആനുകൂല്യം മാറ്റി നിർത്തിയാൽ പോലും പിന്നീടും പല ദൗത്യങ്ങൾ ഏറ്റെടുക്കുകയും സർവീസിൽ തുടരുകയും ചെയ്യണമെങ്കിൽ ഇവരുടെ മേലുദ്യോഗസ്ഥൻ അതിലും വലിയ ഒരു മണ്ടൻ ആവണം എന്നുള്ള കൺവിക്ഷൻ ഉള്ളത് കൊണ്ടായിരിക്കാം ശ്രീനിവാസൻ അക്കരെ അക്കരെ അക്കരയിൽ "കൃഷ്ണൻ നായർ" എന്ന പൊലീസ് മേധാവിയെ സൃഷ്ടിച്ചത്. സീരീസിലെ ഏറ്റവും പ്രമാദവും (ദാസന്റെ ടോണിൽ വായിക്കുക) ചെലവേറിയതും ആയ രാജ്യാന്തര മിഷന് രണ്ടു മണ്ടൻ CID കളെ അയക്കാൻ തീരുമാനിക്കുന്നത് തീർച്ചയായും അതിലും വലിയ തിരുമണ്ടൻ പോലീസ് ഉദ്യോഗസ്ഥൻ ആയിരിക്കണം എന്ന് തിരക്കഥയിൽ കൊണ്ടുവന്നത് ഒരർത്ഥത്തിൽ ശ്രീനിവാസൻ ബ്രില്യൻസാണ്.
സ്വാഭാവികമായും കൃഷ്ണൻ നായർ തന്നെയാവും ഇവരെ അത്രയും കാലം നിയന്ത്രിച്ചത് എന്നൂഹിക്കാം. ദാസനും വിജയനുമായി സമ്പർക്കം വരുന്ന ആദ്യഭാഗങ്ങളിലെ സി ഐ പോൾ, അസ്സീസ് എന്നിവരുടെ പോലീസ് കഥാപാത്രങ്ങൾ മാന്യരും സമചിത്തതയോടെ പെരുമാറുന്നവരും ആയാണ് കാണിക്കുന്നത്. അതിൽ നിന്ന് വിപരീതധ്രുവത്തിൽ ആണ് എം.ജി സോമൻ അവതരിപ്പിച്ച കൃഷ്ണൻ നായർ.
പോൾ ബാർബറുടെ മകളെ പ്രേമിച്ചു വശത്താക്കി അയാളെ പിടിച്ചാലോ എന്ന ദാസന്റെ ശുദ്ധ വിഡ്ഢിത്തരം കലർന്ന നിർദ്ദേശം അയാൾ "that's a good idea" എന്നാണു പറയുന്നത്. പ്രായോഗിക ബുദ്ധി തീരെ ഇല്ലാതെ വെറും ഹോളിവുഡ് സിനിമകൾ കണ്ട പോലീസ് ബുദ്ധിയെ അയാൾക്കുള്ളൂ എന്നതിന് തെളിവാണ് "സിഗരറ്റ് ലൈറ്റർ തോക്ക്". അതും പോരാഞ്ഞു ഒരു മറ്റേടത്തെ കോഡും പറഞ്ഞു കൊടുത്തു രണ്ടെന്നതിനെയും അമേരിക്കക്ക് വിടുന്ന പോലീസ് മേധാവി തനി കിറുക്കൻ ആണ്. പിന്നീട് ഇവരെ പിടിക്കാൻ വേഷം മാറി കുറോസോവ ആയി പോകുന്ന ലെവലിൽ ക്യാരക്കറ്റർ ഉണ്ടാക്കിയത് രസകരമാണ്.
ഒരു ബുദ്ധിമാൻ ആണ് ഈ സ്ഥാനത് എങ്കിൽ ഇത്രയും കാലം ദാസനും വിജയനും എങ്ങനെ ഡിപാർട്മെന്റിൽ കഴിഞ്ഞു എന്നൊരു ചോദ്യം ഉയർന്നു വരും. അങ്ങനെ ഒരു സാധ്യതയെ പാടെ നീക്കി മണ്ടത്തരങ്ങൾ കൊണ്ട് അഴിഞ്ഞാടാൻ ദാസനും വിജയനെയും വഴി ഒരുക്കുന്നത് കൃഷ്ണൻ നായർ എന്ന എ ക്ലാസ് മണ്ടൻ മേലുദ്യോഗസ്ഥന്റെ അനുഗ്രഹാശ്ശിസുകൾ തന്നെയാണ്.
ഒരു വട്ടം അബദ്ധത്തിൽ അനന്തൻ നമ്പ്യാരെ പിടിച്ചു എങ്ങനെയൊക്കെ പോലീസിൽ എത്തി എന്നുള്ള ആനുകൂല്യം മാറ്റി നിർത്തിയാൽ പോലും പിന്നീടും പല ദൗത്യങ്ങൾ ഏറ്റെടുക്കുകയും സർവീസിൽ തുടരുകയും ചെയ്യണമെങ്കിൽ ഇവരുടെ മേലുദ്യോഗസ്ഥൻ അതിലും വലിയ ഒരു മണ്ടൻ ആവണം എന്നുള്ള കൺവിക്ഷൻ ഉള്ളത് കൊണ്ടായിരിക്കാം ശ്രീനിവാസൻ അക്കരെ അക്കരെ അക്കരയിൽ "കൃഷ്ണൻ നായർ" എന്ന പൊലീസ് മേധാവിയെ സൃഷ്ടിച്ചത്. സീരീസിലെ ഏറ്റവും പ്രമാദവും (ദാസന്റെ ടോണിൽ വായിക്കുക) ചെലവേറിയതും ആയ രാജ്യാന്തര മിഷന് രണ്ടു മണ്ടൻ CID കളെ അയക്കാൻ തീരുമാനിക്കുന്നത് തീർച്ചയായും അതിലും വലിയ തിരുമണ്ടൻ പോലീസ് ഉദ്യോഗസ്ഥൻ ആയിരിക്കണം എന്ന് തിരക്കഥയിൽ കൊണ്ടുവന്നത് ഒരർത്ഥത്തിൽ ശ്രീനിവാസൻ ബ്രില്യൻസാണ്.
സ്വാഭാവികമായും കൃഷ്ണൻ നായർ തന്നെയാവും ഇവരെ അത്രയും കാലം നിയന്ത്രിച്ചത് എന്നൂഹിക്കാം. ദാസനും വിജയനുമായി സമ്പർക്കം വരുന്ന ആദ്യഭാഗങ്ങളിലെ സി ഐ പോൾ, അസ്സീസ് എന്നിവരുടെ പോലീസ് കഥാപാത്രങ്ങൾ മാന്യരും സമചിത്തതയോടെ പെരുമാറുന്നവരും ആയാണ് കാണിക്കുന്നത്. അതിൽ നിന്ന് വിപരീതധ്രുവത്തിൽ ആണ് എം.ജി സോമൻ അവതരിപ്പിച്ച കൃഷ്ണൻ നായർ.
പോൾ ബാർബറുടെ മകളെ പ്രേമിച്ചു വശത്താക്കി അയാളെ പിടിച്ചാലോ എന്ന ദാസന്റെ ശുദ്ധ വിഡ്ഢിത്തരം കലർന്ന നിർദ്ദേശം അയാൾ "that's a good idea" എന്നാണു പറയുന്നത്. പ്രായോഗിക ബുദ്ധി തീരെ ഇല്ലാതെ വെറും ഹോളിവുഡ് സിനിമകൾ കണ്ട പോലീസ് ബുദ്ധിയെ അയാൾക്കുള്ളൂ എന്നതിന് തെളിവാണ് "സിഗരറ്റ് ലൈറ്റർ തോക്ക്". അതും പോരാഞ്ഞു ഒരു മറ്റേടത്തെ കോഡും പറഞ്ഞു കൊടുത്തു രണ്ടെന്നതിനെയും അമേരിക്കക്ക് വിടുന്ന പോലീസ് മേധാവി തനി കിറുക്കൻ ആണ്. പിന്നീട് ഇവരെ പിടിക്കാൻ വേഷം മാറി കുറോസോവ ആയി പോകുന്ന ലെവലിൽ ക്യാരക്കറ്റർ ഉണ്ടാക്കിയത് രസകരമാണ്.
ഒരു ബുദ്ധിമാൻ ആണ് ഈ സ്ഥാനത് എങ്കിൽ ഇത്രയും കാലം ദാസനും വിജയനും എങ്ങനെ ഡിപാർട്മെന്റിൽ കഴിഞ്ഞു എന്നൊരു ചോദ്യം ഉയർന്നു വരും. അങ്ങനെ ഒരു സാധ്യതയെ പാടെ നീക്കി മണ്ടത്തരങ്ങൾ കൊണ്ട് അഴിഞ്ഞാടാൻ ദാസനും വിജയനെയും വഴി ഒരുക്കുന്നത് കൃഷ്ണൻ നായർ എന്ന എ ക്ലാസ് മണ്ടൻ മേലുദ്യോഗസ്ഥന്റെ അനുഗ്രഹാശ്ശിസുകൾ തന്നെയാണ്.
