Saturday, December 31, 2016

ദളപതിയും സൂര്യഭഗവാനും

വിഷ്വൽ ഇമേജറിക്ക് മണിരത്നം കൊടുക്കുന്ന പോലെ പ്രാധാന്യം തമിഴിൽ വേറെ ആരും അധികം ഇല്ല. കാച്ചികുറുക്കിയ സംഭാഷണങ്ങളും spontaneous കഥാസന്ദര്ഭങ്ങളും ഒരുക്കുന്ന മണിരത്‌നം ചില സമയങ്ങളിൽ ദൃശ്യഭാഷാ കൊണ്ടൊരുക്കുന്ന ബിംബങ്ങൾ കഥക്ക് അനുയോജ്യമാവാറുണ്ട്. അത്തരത്തിൽ  ദൃശ്യമായ ഒന്നിനെ "അദൃശ്യമായി" മറ്റൊരു കഥാപാത്രം ആക്കുന്ന വിഷ്വൽ മെറ്റഫർ ന്റെ ക്ലാസിക്ക് ഉദാഹരണം ആണ് മണിരത്നം സംവിധാനം ചെയ്ത "ദളപതി".

വ്യക്തമാക്കാൻ ശ്രമിക്കാം. വെറും "സൂര്യ" എന്ന പേരിലോ പുഴയിൽ ഒഴുക്കുന്ന പോലെയുള്ള കഥാസന്ദര്ഭങ്ങളിലോ മാത്രം അല്ല കർണ്ണൻ സൂര്യഭാഗവാന്റെ പുത്രൻ ആണെന്ന് പുരാണം മണിരത്നം പറയുന്നത്. മറിച്ചു സൂര്യനെ ചില സമയങ്ങളിൽ രജനികാന്ത്ന് ചുറ്റും halo (പ്രഭാമണ്ഡലം) പോലെയും ചിലപ്പോൾ silhouette പോലെയും ഫ്രേമുകളില് കാണിക്കുന്ന മണിരത്നം ബ്രില്ല്യന്സ് ഉണ്ട്. സിനിമയിൽ പല ഭാഗത്തും സൂര്യഭഗവാന്റെ മകന്‍ ആയ കര്ണനെ ആസ്പദമാക്കിയുള്ള രജനികാന്തിന്റെ ക്യാരക്റ്റർ വരുന്നിടത്തെല്ലാം സിമ്പോളിക്ക്  ആയി (മനഃപൂർവം)  വരുന്ന സൂര്യന്‍ മറ്റൊരു കഥാപാത്രം ആയി സിനിമയില് ഉടനീളം മാറുന്ന അവസ്ഥ ഉണ്ട്.

പാത്രസൃഷ്ടി പുരാണത്തിൽ നിന്നാണെങ്കിലും അതിൽ ഈ ഒരു ലിങ്ക് അതിമനോഹരമായി സിനിമയുടെ ലാവണ്യശാസ്ത്രത്തിനു ഭംഗം വരുത്താതെ ചെയ്തത് മണിരത്നത്തിന്റെ ക്രിയേറ്റിവ് ഹൈ തന്നെയാണ്.


കിലുക്കം - ലോങ്ങ് ടേക്ക്

കൃത്യമായി പറഞ്ഞാല്‍ ഒരു മിനുട്ടും അഞ്ച് സെക്കണ്ടും ഉള്ള മലയാളത്തിലെ റിലേറ്റീവ് സ്കേലില്‍ പറഞ്ഞാല്‍ അത്യാവശ്യം ദൈര്‍ഖ്യമുള്ള അണ്‍കട്ട് ഷോട്ട് ആണ് കിലുക്കത്തില്‍ കിട്ടുണ്ണിയെ ആദ്യം കാണിക്കുന്നത്.

പുതപ്പും ചൂലും ഒക്കെ എടുത്തോടി പിള്ളയുടെ ചോദ്യങ്ങള്‍ക്ക് ഉത്തരവും പറഞ്ഞു അയാള്‍ കേള്‍ക്കാതെ അയാളെ കുറ്റവും പറഞ്ഞു പോകുന്ന കിട്ടുണ്ണി. ക്യാമറ ഹാന്‍ഡ്ഹെല്‍ഡ് ആണ് എന്ന് തോന്നുന്നു. ക്യാരക്റ്റര്‍ ഏറെകുറെ ഫ്രേമില്‍ തന്നെയാണ്, പുറത്ത് പോവുന്നില്ല. ഈ ഒറ്റ സീന്‍ കൊണ്ട് കിട്ടുണ്ണി ആരാണെന്നും അയാളുടെ സ്വഭാവം എന്താണെന്നും "യേമാനോടുള്ള" സമീപനം എന്നാണെന്നും നമ്മുക്ക് പിടിക്കിട്ടും.  അതിലും പ്രധാനമായി കൊട്ടാരം പോലത്തെ ആ വീട്ടിൽ കിട്ടുണ്ണിയുടെ ബുദ്ധിമുട്ടുകൾ എസ്റ്റാബ്ലിഷ്‌ ചെയ്യാൻ ആണ് സംവിധായകൻ ശ്രമിക്കുന്നത്.

 അവസാനം ഹാളില്‍ ഡൈനിംഗ് ടേബിളില്‍ അവര്‍ ഒക്കെ ഇരിക്കുന്നിടത്ത് ചെന്ന് പിന്നെയും ചില സംഭാഷണങ്ങള്‍ കഴിഞ്ഞാണ് ഷോട്ട് അവസാനിക്കുന്നത്. സംഗതി കാഷ്വല്‍  ആയി എടുത്ത ഷോട്ട് ആണെന്ന് തോന്നുമെങ്കിലും ധാരാളം കോപ്പി ആരോപണങ്ങള്‍ ഉണ്ടെങ്കിലും  പ്രിയദര്‍ശന്‍ ചില സീനുകള്‍ എക്സിക്യൂട്ട് ചെയ്യുന്നത് ബ്രില്ല്യന്റ് ആയിട്ടാണ്. ഒരു ഡേവിഡ് ലീൻ ആരാധകൻ കൂടി ആയ പ്രിയദർശൻ ലോങ്ങ് ടെക്ക് ഷോട്ടുകളുടെ ഭംഗിയും പരിചരണവും ശേരിക്ക് മനസ്സിലാക്കിയിട്ടുണ്ട്.


മഹാനദി - ടൈറ്റിൽ പെരുമ

മഹാനദി എന്ന  സിനിമയുടെ ശീര്‍ഷകം എങ്ങനെ സാധൂകരിക്കുന്നു എന്ന് ആദ്യകാഴ്ചയില്‍  തന്നെ ചിന്തിച്ചിരുന്നു എങ്കിലും അപ്പോഴൊന്നും വ്യക്തമായ ഒരു ഉത്തരം കിട്ടിയില്ല. കമലഹാസന്‍ ആയതുകൊണ്ട് വെറുതെ ഭംഗിക്ക്  ഇരിക്കട്ടെ എന്ന് കരുതി ഇട്ടതാണെന്ന് ആശ്വസിക്കാനും വകയില്ല. Taken എന്ന ഹോളിവുഡ് സിനിമക്ക് പോലും പ്രചോദനമായ സൃഷ്ട്ടി. ഹൃദയഭേദകമാണ്‌ സിനിമയും ട്രീറ്റ്മെന്റും. എന്നിരുന്നാലും ടൈറ്റില്‍ എങ്ങനെ ആ പേരായി  എന്നത് ചോദ്യചിഹ്നമായിരുന്നു.

കൃഷ്ണ, യമുനാ, കാവേരി, ഭരണി എന്നിങ്ങനെ പല ക്യാരക്ട്ടരിന്റെയും പേരുകള്‍ നദികളുടെ ആണ്. പല സീനുകളും നദികരയിലും നദിയിലും ഉണ്ട്. ജീവിതം നദി പോലെ വളഞ്ഞും പുളഞ്ഞും ഏറിയും കുറഞ്ഞും ശാന്തമായും ആര്‍ത്ത് അട്ടഹസിച്ചും പൊടുന്നനെ എല്ലാം തകര്‍ത്തും മുന്നേറുന്ന ഒന്നാണെന്ന് ഒറ്റനോട്ടത്തില്‍ വക്കാം. പക്ഷെ എനിക്ക് "മഹാനദി" എന്ന പേര് വേറൊരു അര്‍ത്ഥത്തില്‍ വായിക്കാന്‍ ആണ് താത്പര്യം. നിരന്തരമായ വെള്ളപൊക്കങ്ങള്‍ മൂലം മഹാനദിയെ "Sorrow of Orissa" എന്ന് വിളിക്കുന്നുണ്ട്. ഒറിസ്സയുടെ ദുഖം/ആശങ്ക  എന്നൊക്കെ അറിയപെട്ടിരുന്ന മഹാനദി വലിയ ഒരു ആശങ്കയുടെയും ദുഃഖത്തിന്റെയും പ്രതീകം ആണ്.. അച്ഛന്റെ ഭാഗത്ത് നിന്ന് ചിന്തിച്ചാല്‍ ഏറ്റവും വലിയ ആശങ്കയും പ്രതീക്ഷയും മകള്‍ ആണ്.. നഷ്ട്ടപെട്ട അല്ലെങ്കില്‍ കണ്ടെത്താന്‍ പറ്റാത്ത മകള്‍ തന്നെയല്ലേ ഒരു അച്ഛന്റെ ഏറ്റവും വലിയ ദുഖം. അത് തന്നെയല്ലേ "മഹാനദി".

കോസി, ദാമോദർ നദികൾക്കൊക്കെ അതാത് പ്രദേശത്തെ sorrow ആയി കാണുന്നുണ്ടെങ്കിലും വാച്യാർത്ഥത്തിൽ മഹാനദിക്ക് മാത്രമേ കലുഷിതമായ ഒരു അവസ്ഥയെ സൂചിപ്പിക്കാൻ കഴിയുന്നുള്ളൂ.


ഡോണും ടോം ആൻഡ് ജെറിയും

ഡോണും ടോം ആൻഡ് ജെറിയും

=========================

ഫർഹാൻ അക്തറിന്റെ പഴയ ഒരു ടോം ആൻഡ് ജെറി ട്വീറ്റ് കണ്ടപ്പോൾ ആണ് ഡോൺ സിനിമയിലെ ചില കാര്യങ്ങൾ ഓർമ്മ വന്നത്. "ക്യാറ്റ് ആൻഡ് മൗസ് ഗെയിം " എന്നത് വേട്ടക്കാരും വേട്ടയാടപെടുന്നവനെയും അവരുടെ പിന്തുടരുകളും രക്ഷപെടലുകളെയും സൂചിപ്പിക്കുന്ന ഒരു പൊതു പ്രയോഗമാണ്. അത് ഒരു പക്ഷെ പോലീസും കള്ളനുമാവാം കിഡ്നാപ്പറും ഇരയും ഒക്കെ ആവാം.

ഒരു സ്ലിക്ക് ആക്ഷൻ ജോനാറിൽ ഉള്ള ഡോൺ സിനിമയുടെ (രണ്ടു ഭാഗങ്ങളിലും) ഷാരൂഖ് ഖാന്റെ കഥാപാത്രം ടോം ആൻഡ് ജെറി കാർട്ടൂൺ ആസ്വദിക്കുന്നത് കാണിക്കുന്നുണ്ട്. ക്യാരക്റ്റർ ഡെവലപ്പ്മെന്റ് ചെയ്യാൻ വേണ്ടി അധോലോകം വാഴുന്ന കൂട്ടുകാരെ പോലും കൊല്ലാൻ മടിക്കാത്ത ക്രൂരന്റെ ഒരു ലൈറ്റ് സൈഡ് അല്ലെങ്കിൽ കോന്ധ്രാസ്റ്റ് കാണിച്ചതായാണ് ആദ്യം തോന്നിയത്. എന്നാൽ സിനിമയിൽ ആ കാർട്ടൂൺ നല്ലവണ്ണം സ്വാധീനിക്കുന്നുണ്ട് എന്ന് രണ്ടാംകാഴ്ചയിൽ മനസ്സിലായി.

ആദ്യഭാഗത്തിലെ  the chase begins പിന്നെ രണ്ടാം ഭാഗത്തിലെ the chase continues എന്നീ ടാഗ് ലൈൻ നോക്കിയാൽ അറിയാം "ചേസ്" എന്ന വാക്കും ടോം ആൻഡ് ജെറിയും ആയുള്ള ബന്ധവും. സിനിമ ഉടനീളം പോലീസും ഡോണും തമ്മിലുള്ള ചേസ് ആണ്. പിടിക്കാൻ അവരും പിടികൊടുക്കാതിരിക്കാൻ ഡോണും മെനയുന്ന തന്ത്രങ്ങൾ ആണ് സിനിമയുടെ കോർ. രണ്ടാം ഭാഗം കുറേകൂടി ഒരു heist സ്വഭാവം ഉണ്ടെങ്കിലും അവിടെയും കള്ളനും പോലീസും കളി ഉണ്ട്.

സ്‌ക്രീന്ഷോട്ടിൽ കാണിക്കുന്ന രംഗം ടോം ആൻഡ് ജെറിക്ക് ഈ സിനിമകളിൽ ഉള്ള പങ്ക് പ്രത്യക്ഷമായി സൂചിപ്പിക്കുന്ന ഒന്നാണ്. ഇതിൽ കുളിക്കുമ്പോഴും രണ്ടാം ഭാഗത്ത് റിലാക്സ് ചെയ്യുമ്പോഴും ആണ് ഡോൺ ഈ കാർട്ടൂൺ കാണുന്നത്. മറ്റൊരു ഓട്ടം/പ്രശ്നം ആരംഭിക്കുന്നതിനു മുമ്പുള്ള വിശ്രമവേള. ടോം ആൻഡ് ജെറി കാർട്ടൂണുകളിലും ഇവരുടെ ചേസ് ആരംഭിക്കുന്നത് ആരെങ്കിലും ഒരാൾ വിശ്രമിക്കുമ്പോൾ മറ്റൊരാൾ പോയി എന്തെങ്കിലും ഒപ്പിക്കുമ്പോൾ ആണ് എന്നത് ശ്രദ്ധേയമാണ്.

റോമയെ ഡോൺ വിശേഷിപ്പിക്കുന്നത് "ജംഗ്‌ളീ ബില്ലി" എന്നാണ്. തന്റെ എതിരാളികളെ പൂച്ചയാക്കണമെങ്കിൽ ഡോൺ സ്വയം ആർക്കും പിടികൊടുക്കാൻ പറ്റാത്ത എലിയായാണ് സങ്കല്പിക്കുന്നത് എന്ന് കരുതേണ്ടി വരും. മാത്രമല്ല അണ്ടർവേൾഡ് കിംഗ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഡോൺ എലിയെ പോലെ അണ്ടർവേൾഡിൽ വിരാജിക്കുന്നവൻ ആണ്. എലികളുടെ മാളങ്ങളും മറ്റും ഒരുതരം അണ്ടർ വേൾഡ് ആണല്ലോ. എപ്പോഴും തന്നെ പിടിക്കാൻ പോലീസ് ഉണ്ടെന്ന വിശ്വാസത്തിൽ ആണ് ഡോൺ. അതിന്റെ പേരിലും അവർക്ക് തന്നെ പിടിക്കാനും പറ്റില്ല എന്ന് ഊറ്റം കൊള്ളുന്നവൻ. അത് അറിഞ്ഞു കൊണ്ടുതന്നെയാണ് ജീവിക്കുന്നത്. ജെറിയും എപ്പോഴും ഈ അവസ്ഥയിൽ ആണ്.

എന്തായാലും തന്റെ പിതാവിന്റെ സിനിമയെ റീമേക്ക് ചെയ്തപ്പോൾ മൂലകഥയെയും കഥാപാത്രങ്ങളെയും അതേപടി നിർത്തിയപ്പോഴും ഫര്ഹാന്റെ മനസ്സിന്റെ ത്രാസ്സിൽ ടോം ആൻഡ് ജെറി എന്ന വിശ്വവിഖ്യാതമായ കാർട്ടൂൺ താണ്‌ തന്നെയാണ് ഇരിക്കുന്നത് എന്ന് തോന്നിപ്പോകുന്നു.


Friday, December 30, 2016

സൈക്കോയിലെ ശബ്ദഭീകരത

ക്യാമറ ആംഗിൾ, എഡിറ്റിങ്, രംഗസംവിധാനം എന്നിവയൊക്കെ ചേർന്നുള്ള ദൃശ്യഭീകരതയോടൊപ്പം ഹിച്ച്കോക്ക് സൈക്കോ സിനിമയിൽ അത്രത്തോളം തന്നെ പ്രാധാന്യം കൊടുത്തിട്ടുണ്ട് ബാക്ഗ്രൗണ്ട് സ്കോറിന്. അതെ ഒരർത്ഥത്തിൽ പറഞ്ഞാൽ "ശബ്ദഭീകരത".

ഷവർ സീനിലും അർഭോഗസ്റ്റ് മർഡർ സീനിലും ടെൻഷൻ ബിൾഡ് അപ് നടത്തത്തിയതിന് ശേഷം കൊലപാതകത്തിൽ വരുന്ന കാത് തുളച്ചുകയറുന്ന വയലിൻ മ്യുസിക്ക് ആ സിനിമയുടെ മൊത്തം ക്രാഫ്‌റ്റിന് വളരെയധികം ഉപകാരപ്പെട്ടിട്ടുണ്ട്. അതിന്റെ impact അറിയാൻ രണ്ടു സീനുകളും മ്യുട്ട് ആക്കി കണ്ട് നോക്കുക.

എന്തോ സംഭവിക്കാൻ പോകുന്നു എന്ന് നമുക്കറിയാം. പക്ഷെ എങ്ങനെ, എപ്പോ, ആര് എന്നത് ആശ്രയിച്ചു ഇരിക്കും ഇത്തരം സീനുകളുടെ മഹത്വം. അർഭോഗാസ്റ്റ് മർഡർ സീനിൽ ഒക്കെ മുകളിൽ നിന്നുള്ള ക്യാമറ ആംഗിളും ഡോളി സൂമും ഒക്കെ പരീക്ഷിക്കുന്ന സീനിൽ പോലും ശെരിക്കും പറഞ്ഞാൽ bgm ആണ് നമ്മളെ ഞെട്ടിപ്പിച്, ഒരു കൊല നടന്നു അതിനുള്ളിൽ എന്ന് പ്രേക്ഷകനെ വിശ്വസിപ്പിക്കുന്നത്. ഷവർ സീനിലും അതുപോലെതന്നെ ഭീതിതമായ ഒരു മ്യുസിക്ക് തുടങ്ങുന്നത് പിറകിൽ കർട്ടൻ മാറ്റുമ്പോൾ മാത്രം ആണ്. രണ്ടു സീനിലും കഥാപരിസരം നിശ്ശബ്ദമാണ്. വാതിൽ തുറക്കുന്ന ശബ്ദവും കർട്ടൻ മാറ്റുന്ന ശബ്ദവും ഷവരിൽ നിന്ന് വെള്ളം വരുന്ന ശബ്ദങ്ങളും ഒക്കെ വളരെ ഉച്ചത്തിൽ ആണ് റെക്കോർഡ് ചെയ്യപ്പെടുന്നത്. സൗണ്ട് ഇഫെക്റ്റ് കാര്യത്തിലും ഹിച്ച്കോക്ക് അതീവ ശ്രദ്ധകൊടുത്തിട്ടുണ്ട്.

ഇതൊക്കെകൊണ്ടു തന്നെയാണ് ഇന്നും ഈ സീനുകൾ ചർച്ച ചെയ്യപ്പെടുന്നതും ഹോമേജുകൾ ഉണ്ടാവുന്നതും. സിനിമയുടെ പല ഡിപാർട്ടമെന്റുകൾ മികച്ച രീതിയിൽ ചിട്ടപെടുത്തതുന്നത് തന്നെയാണ് ഒരു സീനിനെ കാലാതീതമാക്കുന്നത്.


ഒഡീസ സ്റ്റെപ്പ് സീക്വൻസ്

പോയന്റ് ബ്ലാങ്കിൽ നിസ്സഹായയായ സ്ത്രീയെ സൈനികർ ഷൂട്ട് ചെയ്യുന്നു. അവരുടെ കുഞ്ഞിനെ കിടത്തിയിരുന്ന pram പടികളിലൂടെ താഴേക്ക് പോകുന്നു.

ലോകസിനിമാചരിത്രത്തിലെ ഏറ്റവും influential ആയ സീനുകളിൽ ഒന്നാണ് 1925 ൽ ഇറങ്ങിയ റഷ്യൻ സിനിമയായ ബാറ്റിൽഷിപ്പ് പൊട്ടംകിൻ ലെ odessa steps സീക്വൻസ്. മൊണ്ടാഷ്, ഫാസ്റ്റ് എഡിറ്റിങ്, റിഥമിക്ക് കട്ട്സ് തുടങ്ങി ഒട്ടേറെ നൂതന സിനിമാറ്റിക്ക് സാങ്കേതങ്ങളാൽ പ്രശസ്തിയാർജ്ജിച്ച ഈ സീനിന് ട്രിബ്യുട്ട് ആയും പാരഡി ആയും ഹിച്ച്കോക്ക്, ബ്രയാൻ ഡി പാൽമ തുടങ്ങിയ മഹാരഥന്മാർ തങ്ങളുടെ സിനിമകളിൽ റഫറൻസ് നൽകിയിട്ടുണ്ട്.

Juxtaposition കൊണ്ട് കാണികളിൽ വരുത്തുന്ന വൈകാരിക നിമിഷങ്ങൾ ആണ് സീനിന്റെ മുഖമുദ്ര. വയലന്സും നിഷ്കളങ്കതയും ഭീകരതയും നിസ്സഹായവസ്ഥയും തമ്മിലുള്ള ക്ളോസ് അപ് അടക്കമുള്ള ബാക്ക് ആൻഡ് ഫോർത്ത് കട്ടുകൾ കൊണ്ട് വല്ലാത്തൊരു ഫീൽ സംവിധായകനായ സെർജി ഐൻസ്റ്റീൻ സൃഷ്ടിക്കുന്നു. ഷോട്ട് ലെങ്ത് ന് അനുസൃതമായുള്ള റിഥമ്മിക്ക് കട്ടും മ്യൂസിക്കും എടുത്തു പറയേണ്ടവയാണ്. കുറച് റഫ് ആണെന്ന് തോന്നുമെങ്കിലും ആ എഡിറ്റിങ് രീതി പിന്നീട് വളരെയധികം ചർച്ചചെയ്യപ്പെട്ടിട്ടുള്ളതാണ്.

തോക്കുധാരികൾ പടികളിലേക്ക് മാർച് ചെയ്യുന്നത് സിവിലിയന്സിനെ വെടിവച്ചു കൊല്ലുന്നതുമായുള്ള ഫിക്ഷണൽ സന്ദർഭം ആണ് odessa step സീൻ. വെടി കൊള്ളുന്നതും അലറുന്നതും ഒക്കെ ക്ളോസ് അപ് ഷോട്ട് കൊണ്ടും ഫാസ്റ്റ് എഡിറ്റിങ് കൊണ്ടും കാണിച്ച രീതി അന്നത്തെകാലം വച്ച് നൂതനമായിരുന്നു. പടികളിലൂടെ ട്രോളി തൊട്ടിലിൽ കുഞ്ഞു ഉരുണ്ടു പോകുന്നതാണ് മറ്റൊരു ഹൈ ലൈറ്റ്. ഡി പാൽമ അദ്ദേഹത്തിന്റെ "ദി അൺടച്ചബിൽസ്" എന്ന സിനിമയിൽ കാണിച്ച ട്രിബ്യുട്ട് ആണ് ഇതുവരെ വന്നതിൽ വച്ച് ഏറ്റവും വൃത്തിയുള്ളത്. വെടിയേറ്റ് കണ്ണട പൊട്ടി ചോരയൊലിക്കുന്ന സ്ത്രീയുടെ  റഫറൻസ് ഗോഡ്ഫാതരിൽ കപ്പോള എടുത്തത് കാണുമ്പോൾ ആണ് സെർജി ഐൻസ്റ്റീൻ എന്ന സംവിധായകന്റെ മികവിന്റെ മഹത്വം മനസ്സിലാവുന്നത്.


റോബോട്ടിക്‌സും തമിഴ് സംസ്ക്കാരവും

മഞ്ഞ തുണിസഞ്ചി കക്ഷത്തും തലക്കുള്ളിൽ "തമിഴ് കലാചാരം" (cultre) ആയി നടക്കുന്ന ഒരു ജനതയെ ഞെട്ടിക്കാൻ Tera Hertz , Zeta Byte തുടങ്ങിയ കംപ്യുട്ടർ jargons മാത്രം പോരാ. ഹോണ്ടയുടെ മെഷീൻ മാറി അവൻ മിടിക്കുന്ന തമിഴ് "ഇദയം" ഉള്ളവനാവണം.

ടെക്നിക്കൽ വശങ്ങളും പദങ്ങളും മാത്രം എടുത്തു അമ്മാനമാടി ഐ റോബോട്ട് പോലെയോ മറ്റോ ഒരു പക്കാ ടെക്ക് സിനിമ ആയിരുന്നെങ്കിൽ യന്തിരൻ ഒരിക്കലും ഒരു വലിയ വിജയമാവുമായിരുന്നില്ല. പ്രമേയപരമായി സ്കൈഫൈ മാനങ്ങൾ ഉള്ള സിനിമയിൽ തമിഴ് സംസ്കാരം infuse ചെയ്തതിൽ ഉള്ള മിടുക്ക് കൊണ്ട് തന്നെയാണ് ദ്രാവിഡജനകോടികൾ അത് ഏറ്റെടുത്തത്‌. രണ്ടു ധ്രുവങ്ങളിൽ കിടക്കുന്ന കാര്യങ്ങളെ എങ്ങനെ reasonable ആയി ശങ്കർ  യോജിപ്പിക്കും എന്നത് സിനിമ അനൗൺസ് ചെയ്തപ്പോൾ തന്നെ തോന്നിയിരുന്നു. അതിനാൽ തന്നെ സിനിമയിൽ തന്നെ ഒരുപക്ഷെ ഏറ്റവും ക്രിയേറ്റിവ് എന്ന് വിശേഷിപ്പിക്കാവുന്ന സീൻ ആണിത്.

ഗുണ്ടകൾ സൈക്കിൾ ചെയിനും വടിവാളും ഒക്കെ ആയി വരുമ്പോൾ മാഗ്നെറ്റിക്ക് മോഡ് ഓൺ ആക്കി എല്ലാം തന്നിലേക്ക് വലിച്ചെടുത്ത് സ്വയം ഒരു കാളിരൂപം അല്ലെങ്കിൽ മാരിയമ്മൻ ആയി രൂപാന്തരം പ്രാപിക്കുന്ന ചിട്ടി. രണ്ടു മൂന്നു കാര്യങ്ങൾ ഈ സീൻ കൊണ്ട് ശങ്കർ എസ്റ്റാബ്ലിഷ്‌ ചെയ്യുന്നുണ്ട്. ഒന്ന് - നേരത്തെ പറഞ്ഞ റോബോട്ടിക്ക്സ് പോലെ അതി വിപുലമായ ഒരു വിഷയത്തിൽ എങ്ങനെ intriguing ആയി കൾച്ചറൽ മെർജിങ് നടത്താം എന്നുള്ളത്. മറ്റൊരു സാധ്യത രാജിനികാന്തിലെ demi god (ഇവിടെ ശെരിക്കും goddess ആണ്) ഇമേജിനെ ബലപ്പെടുത്തുക എന്നത്. അദ്ദേഹത്തിന് വേണ്ടി എഴുതിയ മുതൽവനിലെ "പാലഭിഷേകം" സീനിനെക്കാൾ മികവുറ്റ ഒന്ന് തന്നെ വേണം എന്ന് മുന്നിൽകണ്ട് ശങ്കർ ഒരുക്കിയ സീൻ. അമ്മൻ സിനിമകൾക്ക് വളക്കൂറുള്ള സ്ഥലത്ത് ദുഷ്ട്രനിഗ്രഹം നടത്താൻ മെറ്റൽ ശംഖചക്രഗദ്ദാ വിഭൂഷിതയായ "മാരിയമ്മ" തന്നെയാണ് ഏറ്റവും അഭികാമ്യം.

എല്ലാവരും ഒന്ന് കുരവയിട്ടെ...


നാഗേഷ് - വിടവാങ്ങിയ അത്ഭുതപ്രതിഭ

ഉറ്റവർ മരിച്ചെന്നറിയുമ്പോൾ ഞെട്ടുന്ന മുഖത്തിന്റെ ക്ളോസ് അപ് ഷോട്ടില്ല. സൂം ഔട്ട് ഷോട്ടില്ല. ഞെഞ്ചത്തടിച്ചു കരയുന്നില്ല. മൃതദേഹത്തിന്റെ അടുത്തേക്ക് പോകുമ്പോൾ സമാധാനിപ്പിക്കാനോ പിടിച്ചു വലിക്കാനോ ബന്ധുക്കളോ ആരും മുതിരുന്നില്ല. കാതടപ്പിക്കുന്ന ബാക്ഗ്രൗണ്ട് മ്യുസിക്കോ പാട്ടോ ഇല്ല.

മേല്പറഞ്ഞവയൊക്കെ ഉണ്ടെങ്കിൽ അതിഭാവുകമായ ഒരു ശരാശരി ക്ളീഷേ സീൻ ആവുമായിരുന്നു കെ.സേതുമാധവൻ സംവിധാനം ചെയ്ത "നമ്മവർ" സിനിമയിലെ നാഗേഷിന്റെ മകൾ മരിച്ച രംഗം. എന്നാൽ അതിനു വിപരീതമായി ഉറ്റവർ മരിച്ച അറിഞ്ഞു വരുന്ന രംഗം അതിന്റെ എല്ലാ intensity നിലനിർത്തികൊണ്ടു തന്നെ തന്മയത്വത്തോടെ ആണ് ഏകദേശം നാല് മിനുട്ട് വരുന്ന അൺ കട്ട് ഷോട്ടിലൂടെ എക്സിക്യൂട്ട് ചെയ്തിരിക്കുന്നത്. നാഗേഷ് എന്ന കൊമേടിയനിൽ ഒതുക്കെണ്ടാത്ത അത്ഭുത പ്രതിഭയ്ക്ക് മികച്ച സഹനടനുള്ള നേഷണൽ അവാർഡ് നേടികൊടുത്തതും ഈ പറഞ്ഞ സിനിമക്കും വിശിഷ്യാ ഈ പറഞ്ഞ സീനിലും ആണ്.

മകളുടെ ആത്മഹത്യ അറിഞ്ഞ നിമിഷം ആ fact പെട്ടന്ന് മനസ്സിലാക്കി വീട്ടിലേക്ക് ഓടുന്നു. ബുഷ് ഒക്കെ ചാടി കടന്നു വീട്ടിലേക്ക് ഓടി വരുമ്പോഴും വീട്ടിൽ ചുറ്റും നിൽക്കുന്നവരെ ഒക്കെ കണ്ടുള്ള ക്ളീഷേ ഞെട്ടലോ പരിഭ്രമോ ഒന്നുമില്ല. മൃതദേഹത്തിൽ മൂടികിടന്നു പുതപ്പ് ഓടിച്ചെന്നു മാറ്റി "ഹയ്യോ" എന്ന് ഒരു ഞെരുക്കം മാത്രം. പിന്നെ ഷോക്ക് ഏലമെന്റോട് തന്നെ മരണം എന്ന സത്യത്തെ അറിഞ്ഞുകൊണ്ട് ആ അച്ഛൻ നടത്തുന്ന സംഭാഷണങ്ങൾ അതിന്റെ പ്രായോഗിക രീതികൊണ്ടാണ് നമ്മളെ സ്തബ്ദരാക്കുന്നത്. ഡോക്റ്ററോടും പൊലീസിനോടും നാഗേഷ് പെരുമാറുന്ന രീതി വളരെ subtle ആയാണ്. മോൾ ജനിച്ചപ്പോൾ തലക്ക് ഷേപ്പ് ഇല്ലായിരുന്നെന്നും പറഞ്ഞു ഒരു തലയിണ വെക്കുന്ന രംഗവും "ഇത് ഇനിമേൽ കുഴന്ത ഇല്ലെ.. ബോഡി താൻ" എന്ന് പറയുന്നതും അതിനാൽ ചുറ്റും ഐസ് വക്കാൻ ഓർമ്മിപ്പിക്കുന്ന  തലത്തിലേക്ക് മനസ്സിനെ പാകപ്പെടുത്തിയ അച്ഛൻ.

ചിതക്ക് തീ വച്ച ശേഷം മാത്രമേ അയാൾ കുറച്ചു eccentric മോഡിൽ വരുന്നുള്ളൂ. മോളെ എടുത്ത് ഉയർത്തി ഡാൻസ് കളിക്കുന്ന മനോനിലയിൽ നിന്ന് കമലിന്റെ കഥാപാത്രം ആശ്വസിപ്പിക്കുമ്പോൾ ആൾക്കൂട്ടത്തെ കാണുന്ന മാത്രയിൽ മാത്രമാണ് അയാൾ പൊട്ടികരയുന്നത്. പ്രിയദർശന്റെ ചെപ്പ് സിനിമയുടെ അൺ ഒഫിഷ്യൽ റീമേക്ക് ആയ നമ്മവർ നാഗേഷിന്റെ പ്രത്യേകിച്ച് അദ്ദേഹം ഉള്ള സീനുകളിൽ കമലഹാസനെ പോലും നിഴലിൽ ഒതുക്കിയുള്ള പെർഫോമൻസ് ശെരിക്കും ഹൃദയ ഭേദകമാണ്.

https://www.youtube.com/watch?v=CSkPfNcG8SI


കോപ്പ കബാന ഷോട്ട്

മൂന്ന് മിനുട്ട് നാല് സെക്കണ്ടുള്ള അൺ കട്ട് ഷോട്ട്.  മാർട്ടിൻ സ്കോർസെസ്‌യുടെ ഗുഡ്ഫെല്ലാസിൽ ഉള്ള കോപകബാന ക്ലബ്ബിലേക്കുള്ള സിംഗിൾ ഷോട്ട് അദ്ദേഹത്തിന്റെ സിനിമകളിൽ വച്ച് ഏറ്റവും സാങ്കേതികത്തികവുള്ളതും കഥാപാരമായി ചേർന്ന് നിൽക്കുന്നതുമാണ്. വെറുതെ ക്യാമറ ഗിമിക്ക് അല്ല ഉദ്ദേശം, മറിച് ആ ഒരൊറ്റ സ്റ്റഡിക്യാം ഷോട്ടിലൂടെ രണ്ടു കഥാപാത്രങ്ങളെ എസ്റ്റാബ്ലിഷ്‌ ചെയ്യുകയും അതോടൊപ്പം അത് നരേറ്റ് ചെയ്യുന്ന ആളുടെ pov ലേക്ക് ഓഡിയന്സിനെ കൊണ്ടുപോകുകയും സിനിമ മുന്നോട്ട് വയ്ക്കുന്ന ആശയത്തെ വിദഗ്‌ദ്ധമായി ഇഴചേർക്കുകയും ചെയ്യുന്നു.

എങ്ങനെയെന്ന് വിശദീകരിക്കാം. മോബ്സ്റ്റർ ആയി മാറിയ ഹെൻറി തന്റെ പ്രേമഭാജനത്തെ ആദ്യത്തെ ഡേറ്റ് ന് കൊണ്ടുപോകുന്നതാണ് കഥാസന്ദര്ഭം.

കാറിൽ നിന്നിറങ്ങുന്ന ഹെൻറിയും കാരേനും (ഗേൾ ഫ്രണ്ട്) റോഡ് ക്രോസ് ചെയ്ത ക്ലബിന്റെ പിൻവാതിലിലൂടെ കടന്ന് പല ഇടനാഴികളിലൂടെയും ഡ്രസിങ് റൂമിലൂടെയും ഒക്കെ നടന്നു ചെന്ന് ഹാളിൽ ഒരു ടേബിളിൽ ചെന്ന് ഇരിക്കുന്നതാണ് പ്രസ്തുത സീൻ. തന്റെ ആദ്യ ഡേറ്റിന് വരുന്ന കാമുകിക്ക് ഉള്ള ആശ്ചര്യം പേടിയും കാരേന് ഉണ്ട്. അവൾക്ക് ആ ലോകം പുതിയതാണ്. അതുകൊണ്ടു തന്നെ അവരുടെ pov യുമായി കാണികൾക്ക് താദാതമ്യം വരാൻ വേണ്ടി ആണ് സ്റ്റഡിക്യാം കൊണ്ടുള്ള ആ ഷോട്ട്. ഇത്രയും സമയം ഒരു നിശ്ചിത അകലം കഥാപാത്രങ്ങളും ക്യാമറയും തമ്മിൽ സൂക്ഷിക്കുന്നുണ്ട്. ഹെന്രിക്ക് ആ ഗാങ്സ്റ്റർ ലോകവും അതിന്റെ പണക്കൊഴുപ്പും പവറും അപ്രമാദിത്വവും ഇഷ്ട്ടമാണ്. ഉടനീളം അയാൾ വൈറ്റർമാർക്കും സെക്യൂരിക്കികൾക്കും ധാരാളം ടിപ്പ് നൽകുന്നുണ്ട്. ഒരു താരപരിവേഷം ആണയാൾക്ക് അവിടെ. പശ്ചാത്തലത്തിൽ "ഹി കിസ്സഡ് മി" എന്നൊരു പാട്ടിലൂടെ സ്കോർസെസ് രണ്ടു കാര്യങ്ങൾ പറയാതെ പറയുന്നുണ്ട്. രണ്ടു ഇഷ്ടങ്ങൾ. കാരന് ഹെൻറിയോടുള്ള അനുരാഗവും ഹെന്രിക്ക് ഗാങ്സ്റ്റർ ജീവിതരീതിയോടുള്ള അഭിനിവേശവും.

യാതൊരു വയലൻസോ ഗൺ ഷൂട്ടോ അടിപിടിയോ  കാര്യമായ സംഭാഷണങ്ങളോ ബഹളങ്ങളോ ഇല്ലാതെയുള്ള ഒരേ സമയം റൊമാന്റിക്കും അത്യാവശ്യം ത്രില്ലിങ്‌മാണ് ഈ ഷോട്ടിന്റെ പരിചരണം. എന്റെ അഭിപ്രായത്തിൽ ടച് ഓഫ് ഇവിൽ ലെ ഓപ്പണിങ് ഷോട്ടിനോട് കിടനിൽക്കുന്ന ഒരു ബ്രില്യന്റ് ഷോട്ട്..!!


രാഘവേട്ടന്റെ "സന്ദേശം"

"എന്‍റെ ടീച്ചറെ.. കുട്ട്യോള് ണ്ടാവാന്‍ നമ്മള്‍ എന്തൊക്കെ ചെയ്തു.. കുന്നികുരോണ്ട് തുലാഭാരം നടത്തി, ഉരുളി കമഴ്ത്തി.. അങ്ങനെ നമ്മുടെ പ്രാര്‍ഥന കൂടികൂടി വന്നപോ ദൈവം ടീച്ചര്‍ക്ക് കൊറേ വികൃതിപിള്ളേരെ അങ്ങട് തന്നു..ഒക്കെ സ്കൂളിലാണെന്ന് മാത്രം.."

സന്താനഭാഗ്യം ഇല്ലാത്തതിനാല്‍  ഉള്ളില്‍ ഇത്തിരി സങ്കടം ഉണ്ടെങ്കിലും സ്വതവേ അച്യുതന്‍ നായര്‍ സരസനാണ്. ഒരു വിങ്ങിപൊട്ടലിന്റെ വക്കില്‍ എത്തിയ ടീച്ചറെ എത്ര സ്‌നിഗ്‌ദ്ധമായാണ് അച്യുതന്‍ നായര്‍ ആശ്വസിപ്പിക്കുന്നത്. രാഘവേട്ടന്‍ വരുന്ന ദിവസം കോഴിയെ ഓടിച്ചിട്ട്‌  പിടിക്കാനും കുളത്തില്‍ ചാടാനും തക്ക പ്രായത്തെ തോല്‍പ്പിക്കുന്ന ഊര്‍ജസ്വലനാണ് അച്ചു അമ്മാവന്‍. എന്ത്  കാര്യം  ഏല്‍പ്പിച്ചാലും  "ഇപ്പൊ ശെരിയാക്കിത്തരം"  എന്ന ലൈനില്‍ പ്രസാദാത്മകമായ പുഞ്ചിരിയോടെ വളരെയധികം പോസിറ്റീവ് കാഴ്ചപാടുള്ള കഥാപാത്രം. കുട്ട്യോള് ഇലാത്തതിനാല്‍ രാഘവേട്ടന്റെ മക്കളെ അയാള്‍ക്ക്  ജീവനാണ്. കോട്ടപള്ളി പ്രഭാകരന്‍റെ കയ്യിലിരിപ്പ് ഏറെകുറെ അറിഞ്ഞിട്ടും അച്ചു മാമ മുന്‍കൈ എടുത്താണ് പെണ്ണ് കാണാന്‍ കൊണ്ടുപോകുന്നത്. മണ്ണുദയഭാനു എന്ന "മാണിക്യ"ത്തെ  രാഘവേട്ടന് പരിചയപെടുത്തികൊടുത്ത അച്യുതന്‍ നായരുടെ ക്യാരക്റ്റര്‍ സ്നേഹനിധിയായ സുഹൃത്ത്, അനിയന്‍, ഭര്‍ത്താവ് എന്നീ സമാന സ്ഥാനങ്ങളിലൂടെ കടന്നു പോവുന്നുണ്ട്.

സന്ദേശം  സിനിമയുടെ  രാഷ്ട്രീയ - അരാഷ്ട്രീയ ആംഗിള്‍ മാറ്റി വച്ചാല്‍ മക്കള്‍ ഉണ്ടായിട്ടും അവര്‍ വഴിപിഴച്ചു പോയ രാഘവേട്ടന്റെ അവസ്ഥയോട്‌ പ്രേക്ഷകന് താദാത്മ്യം ചെയ്യാന്‍ ആണ് contrast ആയി മക്കള്‍ ഇല്ലാത്ത അച്യുതന്‍ നായരുടെ ക്യാരക്റ്റര്‍ സമാന്തരമായി അനുക്രമമായി ഡവലപ്പ് ചെയ്തിരിക്കുന്നത്. ഒന്നിനുംകൊള്ളാത്ത മക്കളെക്കാള്‍ ഭേദം അങ്ങനെ ഉണ്ടാവാതിരിക്കുന്നതാ എന്ന് രാഘവേട്ടന്‍ അച്ചുവിനോട് പറയുന്ന രംഗം ആണ് അതിന്‍റെ മൂര്‍ദ്ധന്യാവസ്ഥ.. പലപ്പോഴും ഒരു സഹായി/വലംകൈ എന്ന നിലയില്‍ നിന്നൊക്കെ മാറി രാഘവേട്ടനും കുടുംബത്തിനും ഒരു താങ്ങും വഴികാട്ടിയുമാണ് അച്യുതന്‍ നായര്‍.


Wednesday, December 14, 2016

പഞ്ചാബും ബോളിവുഡും

മഞ്ഞകടൽ പോലെ പരന്ന കടുക് പാടത്തിന്റെ (ഹിന്ദിയിൽ sarson ke kheth എന്നറിയപ്പെടുന്ന) നടുവിൽ നിൽക്കുന്ന രാജിനെ പുൽകാൻ ഓടുന്ന സിമ്രാൻ. ബോളിവുഡ് നെ ഒരുപക്ഷെ ഒറ്റയടിക്ക് പുറംനാടുകളിലും ഇന്ത്യയുടെ മറ്റു ഇൻഡസ്ട്രികളിലും അതിന്റെ സർവ ഗരിമയോടും കൂടി identify ചെയ്യാൻ പറ്റിയ ഫ്രേം ആണിത്.

മലയാള സിനിമ നിളയെ ഉപയോഗിച്ചത് പോലെ ആവാം അല്ലെങ്കിൽ അതിലും എത്രയോ മേലെ പഞ്ചാബിനെ - അതിന്റെ ചടുലതയെ ഊർജ്ജത്തെ പ്രസരിപ്പിനെ ഒക്കെ സ്ഥാപനവത്ക്കരിക്കാൻ ഒരുപക്ഷെ ബോളിവുഡിൽ കാണുന്ന ഒന്നാണ് പ്രത്യേകിച്ച് യാഷ് രാജ് സിനിമകളിൽ mustard plants പൂത്തുലഞ്ഞു നിൽക്കുന്ന പാടങ്ങൾ. കണ്ണ് മഞ്ഞളിപ്പിക്കുന്ന ഈ ലോഹവർണ്ണത്തിന് ഹിന്ദി സിനിമയുടെ ബോക്സ് ഓഫീസ് ചരിത്രത്തിലും പങ്കുണ്ട്. ഏറെക്കുറെ ഗ്ലോറിഫൈ ചെയ്ത പഞ്ചാബിൻ ധാരാളിത്തതിന് ഉത്തരേന്ത്യൻ പൊതുബോധത്തിൽ വളരെ ഉയരെയാണ് സ്ഥാനം.

ബി ആർ ചോപ്ര മുതൽ സിദ്ധാർഥ് റോയ് കപൂർ വരെ എത്തി നിൽക്കുന്ന പഞ്ചാബി clans ബോളിവുഡിനെ എല്ലാക്കാലത്തും അടക്കിഭരിച്ചു എന്ന് തന്നെ നിരീക്ഷേണ്ടിവരും. പാട്ടും bhagra യും ദൃഢഗാത്രരും ഗോതമ്പിൻ നിറമുള്ള നായൻകന്മാരും അതിസുന്ദരികളായ ചുരിദാർ / പട്യാല ധരിച്ച നായികമാരും ഇന്ത്യൻ യുവത്വത്തിനെ കുറച്ചൊന്നുമല്ല പ്രചോദിപ്പിച്ചത്. രാജ്യസ്നേഹം, ആട്ടം പാട്ടും, ക്രോസ്സ് ബോർഡർ പ്രണയം, ഫാമിലി ഫങ്ഷൻ, തീവ്രവാദം, സർദാർജി ജോക്ക്സ്, സീനിക് ബ്യുട്ടി അങ്ങനെ ബോളിവുഡ് മസാല ചേരുവകളെലാം കിട്ടുന്ന "ലുലു മാൾ" ആണ് പഞ്ചാബ്.

ഹരിതാഭ കൊണ്ടും വർണ്ണരാജികൾ കൊണ്ടും machoism കൊണ്ടും ബോളിവുഡിന് അതിന്റെ ശീലുകൾക്ക് ഏറ്റവും വഴങ്ങുന്ന ഒന്നാണ് പഞ്ചാബ് സംസ്ക്കാരം. ക്യാമറക്ക് മുന്നിലും പിന്നിലും ധാരാളം ബെംഗാളികളും മാറാട്ടികളും ഹിന്ദി സിനിമയുടെ അങ്കണത്തിൽ ഉണ്ടെങ്കിലും കഥയിലും കഥാസന്ദര്ഭങ്ങളിലും ബോളിവുഡിന് ആശ്ലേഷിക്കാൻ പഞ്ചാബ് ആയിരുന്നു മുന്നിൽ. ബംഗാളിന്റെ സര്ഗാത്മകതയോ അല്ലെങ്കിൽ ബീഹാറിന്റെ ഇല്ലായ്മകളോ മറാട്ടയുടെ വന്യതയോ ഒന്നും ബോളിവുഡിന്റെ ഉത്സവാഘോഷങ്ങൾക്ക് നീതി കൊടുത്തതിരുന്നില്ല. ഹിന്ദി സിനിമക്ക് അതിന്റെ ധാരാളിത്തവും കെട്ടുമേളങ്ങളും കാണിക്കാൻ പഞ്ചാബിന്റെ ആ കണ്ണഞ്ചിപ്പിക്കുന്ന മഞ്ഞ കടുക് പാടങ്ങൾ തന്നെ വേണമായിരുന്നു. കെട്ടിലോ മട്ടിലോ ദ്രാവിഡതയുടെ അംശം ലവലേശമില്ലാത്തതും ആ പഞ്ചാബിനായിരുന്നു.

ചോപ്രമാരും കപൂർമാരും ഡിയോളുകളും ആനന്ദമാരും വാർത്തെടുത്ത ബോളിവുഡ് സ്വയം അതിന്റെ വർണ്ണാഭക്ക് വേണ്ടി adopt ചെയ്യുക ആയിരുന്നു പഞ്ചാബിനെ. പാട്ടിലൂടെയും ഡാൻസിലൂടെയും നമ്മൾ ശീലിച്ച പഞ്ചാബിയൻ സംസ്കാരവും glorified ആണെന്ന് മനസ്സിലാക്കാൻ ഉടത്താ പഞ്ചാബ് വരെ കാത്തതിരിക്കേണ്ടി വന്നു. ഡാർക് സിനിമകളുടെ തലതൊട്ടപ്പനായ അനുരാഗ് കശ്യപിന് പോലും ദേവ് ഡി യിൽ (പോസ്റ്റിലെ ഫോട്ടോയിലെ മാഹി ഗിൽ) നേരത്തെ പറഞ്ഞ ചില സീനുകളിൽ എങ്കിലും പഞ്ചാബി റൊമാന്റിസൈസ് നടത്തേണ്ടി വന്നു എന്നത് കൂടി നോക്കിയാൽ മനസ്സിലാകും ആ സാംസ്കാരിക ആധിപത്യം.


"നേരെ ചൊവ്വേ" തോന്ന്യാസം

  ഡൈവോഴ്സ് എന്നത് വളരെ പേഴ്സണൽ ആയ വൈകാരികമായ , അതിന്റെ ശെരിയും തെറ്റും അവനവന് മാത്രം മനോവിശകലനം ചെയ്യാനും സമീകരിക്കാനും സാധിക്കുന്ന, നിയർ റി...