Sunday, May 29, 2016

മോബ്സ്റ്റര്‍ "ആരാധന".. ചില സമാനതകള്‍..

Calogero "C" Annello- "Whenever I saw Sonny I imitated him, but still he would never look at me." (A bronx Tale)

Henry Hill - "Jimmy was the kind of guy who rooted for the bad guys in the movies." (Goodfellas)

അമ്പതുകളിലും അറുപതുകളിലും ഓര്‍ഗനൈസ്ട് മാഫിയകളുടെ കഥ പറഞ്ഞ ക്രയിം ഡ്രാമ എന്ന വിഭാഗത്തില്‍ പെടുത്താവുന്ന രണ്ടു സിനിമകള്‍ ആണ്. കൌമാരത്തില്‍ തന്നെ ലോക്കല്‍ മാഫിയ ഗ്രൂപ്പില്‍ എത്തിപെട്ട ഹെന്റി ഹില്‍ എന്ന മോബ്സ്ട്ടരുടെ ഉയര്‍ച്ചയും താഴ്ചയും പറഞ്ഞ ഗുഡ്ഫെല്ലാസ് വളരെയധികം ചര്‍ച്ച ചെയ്യപെട്ടതും ആണ്. താരതമ്യേന അണ്ടര്‍ ഡിസ്ക്കസ്ട് ആയ സാക്ഷാല്‍ റോബര്‍ട്ട്‌ ഡി നീറോ ആദ്യമായി സംവിധാനം ചെയ്ത ബ്രോങ്ക്സ് ടെയില്‍ ക്രയിം ഡ്രാമയില്‍ പ്രണയവും, പിതൃ പുത്ര ബന്ധവും ഒക്കെ മനോഹരമായി സന്നിവേശിപ്പിച്ച മികച്ച ഒരു സിനിമ ആണ്.

ഗാംങ്ങ്സ്റ്റര്‍ ആയ സോണിയും ജിമ്മിയും രണ്ടു പേരെയും(ഹെന്രിയെയും "സി"യെയും ) ഒരു ഘട്ടത്തില്‍ തങ്ങളുടെ കൂടെ കൂട്ടുകയും വാത്സല്യം നല്‍കുന്ന കാഴ്ചകളും കാണാം. ഗുഡ്ഫെല്ലാസിലെ ബന്ധം വെറും പണവും അപ്രമാദിതവും നേടാനായിരുന്നെകില്‍ ബ്രോങ്ക്സ് ടെയില്‍ കുറച്ചും കൂടി ദൃഡമായ ബന്ധം ആണ്. ഫാതര്‍ ഫിഗര്‍ എന്ന് തന്നെ പറയാവുന്ന ലെവലിലേക്ക് പിന്നീട് സോണിയും സി യും അടുക്കുന്നു. സി യുടെ അച്ഛനായ ലോറെന്‍സോ (ഡി നീറോ)യുമായി ഈ പേരില്‍ സോണിയുമായി നിരന്തരം സ്പര്‍ദ്ധ ഉണ്ടാവുന്നുണ്ട്. എന്നാല്‍ ഗുഡ്ഫെല്ലാസില്‍ “As far back as I can remember, I always wanted to be a gangster" എന്ന ലൈന്‍ ആയിരുന്നു ഹെന്റി. അതായത് ഒരു പക്കാ ഇറ്റാലിയന്‍ neighborhood ല്‍ വളര്‍ന്ന ഹെന്റി ജിമ്മിയെ കണ്ടുമുട്ടിയില്ലെങ്കില്‍ മറ്റൊരാളുമായി അടുത്തെനെ . ഹെന്റി ഏതുവിധവും മോബ്സ്റ്റര്‍ ആവുമായിരുന്നു. അത്രക്ക് അഭിരമിച്ചിരുന്നു അയാള്‍ ആ ജീവിതരീതിയെ. ഹെന്രിയെ വച്ച് നോക്കുമ്പോള്‍ "സി" ചെറുപ്പമാണ്. പക്ഷെ അത്ഭുതകരമായി സോണി "സി" യെ തെരുവുയുദ്ധങ്ങളിലെക്ക് കൊണ്ടുവരാതെ പഠിക്കാനും നല്ല ആത്മവിശ്വാസത്തോടെ വളരാനും ആണ് ഉപദേശിക്കുന്നത്. "സി" എങ്ങനെ നല്ല പെണ്ണിനെ തിരഞ്ഞെടുക്കണം എന്ന് വരെ സോണി ഉപദേശിക്കുന്നുണ്ട്. വളരെ രസകരവും ടചിങ്ങും ആണ് ആ സീന്‍. ഇവര്‍ രണ്ടു പേരും തമ്മിലുള്ള ബന്ധം ആണ് ബ്രോങ്ക്സ് ടെയില്‍ എന്ന സിനിമയുടെ ഏറ്റവും പ്രത്യേകത.

മുകളില്‍ പരാമര്‍ശിച്ച രണ്ടു സംഭാഷണങ്ങള്‍ ശ്രദ്ധിക്കുക. ഒരു ബാലന്‍റെ / യുവാവിന്‍റെ ലോക്കല്‍ മാഫിയ ബോസ്സിനോടുള്ള ആരാധനയാണ് രണ്ടും. ആ ഒരു സന്ദര്‍ഭത്തില്‍ നല്ല സാമ്യത ഉണ്ട് രണ്ടു സിനിമകള്‍ക്കും. പണവും അധികാരവും അനുയായികളും കൈക്കരുത്തും ഉള്ള ഇവര്‍ സിനിമാതാരങ്ങലെക്കാള്‍ ഹെന്റിക്കും "സി" എന്ന് വിളിക്കുന്ന കലോഗേരോക്കും പ്രിയപെട്ടവര്‍ ആണ്. മാഫിയ കൊടുമ്പിരികൊണ്ട അന്നത്തെക്കാലത്ത് ഒരുപക്ഷെ ഇത്തരം "ആരാധന" സാധാരണമായിരിക്കാം. ഗുഡ്ഫെല്ലാസ് എല്ലാവരും കണ്ടിരിക്കും എന്നറിയാം. ഏ ബ്രോങ്ക്സ് ടെയില്‍ കാണാത്തവര്‍ കാണുക.



Sunday, May 22, 2016

പാരാനോര്‍മല്‍ റൊമാന്‍സ് സിനിമയില്‍..

പണ്ട് വായിച്ച ഓര്‍മയില്‍ കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതീഹ്യമാലയില്‍ തൃശ്ശൂര്‍ വടക്കുന്നാഥ ക്ഷേത്രമതിലിലെ ഒരു യക്ഷിയുടെ കഥ പറയുന്നുണ്ട്. മതിലില്‍ വരച്ച യക്ഷിയുടെ ചിത്രത്തിന് സമീപം ചെന്ന് "ഇന്ന് രാത്രി എന്‍റെ കൂടെ വരണം" എന്ന് പറഞ്ഞാല്‍ രാത്രി കൂടെ ശയിക്കാന്‍ വരുന്ന യക്ഷി. അമാനുഷികമായ ആ "രതി" താങ്ങാന്‍ പറ്റാതെ പലരും മരിച്ചു പോയെന്നും ഒരു നമ്പൂരി അതിനെ അതിജീവിച്ചു പിന്നീട് യക്ഷിയുമായി പ്രണയത്തിലായി അവസാനം വേളി കഴിച്ചു "അകത്തുള്ളോള്‍" ആക്കി കുടിയിരുത്തേണ്ടി വന്ന കഥ. ഇതാണ് Paranormal Romance. അതായത് മനുഷ്യനും മനുഷ്യനല്ലാത്ത പ്രേതമോ യക്ഷിയോ സൂപര്‍നാച്ചരല്ലോ ആയ മറ്റു celestial ബോഡീസുമായുള്ള പ്രണയബന്ധം. 

ഫാന്ടസിയുടെ ഭാഗമായുള്ള ഈ കണ്‍സപ്റ്റ് Supernatural Romance എന്നൊക്കെ അറിയപെടുന്നുണ്ട്. Twilight സീരീസ് വന്നതിന് ശേഷം ആണിതിന് ആഗോളപ്രശസ്തി കൈ വന്നതെങ്കിലും നോവലുകളായും സിനിമകള്‍ ആയും പണ്ട് മുതല്‍ക്കേ ഉണ്ട്. പ്രത്യേകിച്ച് teen സെക്ഷനില്‍ ധാരാളം കഥകളും നോവലുകളും ഈ വിഭാഗത്തില്‍ ഉണ്ടെന്നു ഒരു സെര്‍ച്ചില്‍ മനസ്സിലായി. പ്രത്യേകം നോട്ട് ചെയ്യേണ്ട കാര്യം - പ്രേമിക്കുന്ന രണ്ടു കൂട്ടര്‍ക്കും "സ്വതം" ബോദ്ധ്യമാവണം. എന്നുവച്ചാല്‍ യക്ഷിയുടെ ബാധ കേറിയ പെണ്ണിനെ പ്രേമിക്കുന്ന വിനയന്‍ രീതി അല്ല എന്ന് വ്യക്തം. പങ്കാളി മനുഷ്യനല്ല എന്നുള്ള ഉത്തമ ബോധം ഉള്ള പ്രണയം. Hellboy, Wings Of Desire, Let The Right One in, Twilight മുതലായ സിനിമകളുടെ പ്രണയ തലങ്ങളെ ഈ കണ്‍സപ്റ്റ് പ്രകാരം കാണാം.

 മലയാളത്തില്‍ ശെരിക്കും ഈ ഒരു അപ്പ്രോച് കണ്ടത് "ഞാന്‍ ഗന്ധര്‍വന്‍" സിനിമയില്‍ ആണ്. രാജസേനന്‍റെ "മേഘസന്ദേശം" സിനിമയിലും പാരാനോര്‍മല്‍ റൊമാന്‍സ് കാണാന്‍ കഴിയുന്നുണ്ട്. പഴയ മിത്തുകളും കഥകളും ഐതീഹ്യമാലയിലെയും കഥകളും എല്ലാം ഇത്തരത്തില്‍ പൊടിപ്പും തൊങ്ങലും വച്ച് യക്ഷിയായും പ്രേതമായുള്ള പ്രണയം കണ്ടിട്ടുണ്ട്. ചിലതില്‍ അതിന്‍റെ കടന്ന കൈയായ പാരാനോര്‍മല്‍ സെക്സിലേക്കും കാര്യങ്ങള്‍ വരുന്നുണ്ട്. ശ്രീകൃഷ്ണപരുന്ത് സിനിമയിലും ഒരു യക്ഷി കുമാരനെ പ്രേമിക്കുന്നതായും ചില നേരങ്ങളില്‍ വേഴ്ച നടത്തുന്നതായും കാണിക്കുന്നുണ്ട്. കലിക സിനിമയിലും ഇതിന്‍റെ ചെറിയ ഒരു അംശം ഉണ്ട്. പക്ഷെ നോവലിലെ പോലെ ഡീറ്റയില്‍ ആയി കണ്ടില്ല എന്നാണ് ഓര്‍മ. വിസ്മയത്തുമ്പത്ത് ഈ ഗണത്തില്‍ പെടുത്താമോ എന്ന് എനിക്ക് ഇപ്പോഴും കണ്ഫ്യൂഷന്‍ ഉണ്ട്. ഇത്തരത്തില്‍ പ്രമേയം വരുന്ന സിനിമകളെ പറ്റി അഭിപ്രായങ്ങള്‍ ക്ഷണിക്കുന്നു.

സാറയും റിപ്പ്ലിയും - യഥാര്‍ത്ഥ ആക്ഷന്‍ ഹീറോയിന്‍സ്...

ഇവര്‍ ചാര്‍ളീസ് ഏഞ്ചെല്‍സ് പോലെ രതിബിംബങ്ങള്‍ ആല്ല. ലാറാ ക്രോഫ്റ്റ്ന്‍റെ ചടുലതയും ആയോധനമികവും ഇല്ല. ബിയാട്രിക്സ്‌ കിഡോ പോലെ രജനികാന്തിസം ഇല്ല. എല്ലെന്‍ റിപ്പ്ലിയും സാറ കോണറും. മണ്ണില്‍ ചവുട്ടി നിന്ന്കൊണ്ട് പതുക്കെ ജീവിതവും ആത്മവിശ്വാസം വീണ്ടെടുത്തവര്‍. സാഹചര്യങ്ങള്‍ മൂലം ദൃഢമായ മനസ്സും ശരീരവും നേടിയവര്‍. മാതൃത്വം കൊണ്ട് അനുഗ്രഹിക്കപെട്ട ഹോളിവുഡിലെ യഥാര്‍ത്ഥ "ആക്ഷന്‍ നായികമാര്‍". പല നിരൂപകരും ഫെമിസ്നിസ്റ്റ് എന്ന് ചിലപ്പോള്‍ മുദ്രകുത്തപെട്ട മികച്ച രണ്ട് ക്യാരക്ട്ടരുകള്‍. വിശേഷാല്‍ സിനിമയുടെ രണ്ടാം ഭാഗത്തില്‍ കരുത്താര്‍ജിച്ച "ബാഡ്ആസ്" വനിതകള്‍. സൂപര്‍ഹീറോയിനസ് അല്ലാതെ തന്നെ കൊണ്ടും കൊടുത്തും തളര്‍ന്നും മുറിവേറ്റും തരിച്ചു വരുന്ന പ്രത്യേകിച്ച് ഒരു crisis വരുമ്പോള്‍ പാര്‍ട്രിയാര്‍ക്കിയല്‍ വ്യവസ്ഥിതിയില്‍ പോലും കാര്യങ്ങള്‍ മടികൂടാതെ കൈകളിലേക്ക് ഏറ്റെടുത്ത് നേതൃത്വം നല്‍കുന്നവര്‍.
സാറ കോണര്‍ ആദ്യത്തെ ടെര്‍മിനെട്ടര്‍ സിനിമയില്‍ ഒരു "damsel in distress" വിഭാഗത്തില്‍ വരുമെങ്കിലും സിനിമയുടെ അവസാനത്തോടെയും രണ്ടാം ഭാഗത്തും തികച്ചും വ്യത്യസ്തയായ കരുത്തയായ സ്ത്രീ ആവുകയാണ്. മകനെയും മനുഷ്യരാശിയും രക്ഷിക്കാന്‍ ഏതു അറ്റം വരെയും പോകാന്‍ സാധ്യതയുള്ള ഒരു സൈക്കോ എന്ന് പോലും വിളിക്കാവുന്ന പ്രവച്ചനാതീതയായ കഥാപാത്രം. ജഡ്ജ്മെന്‍റ് ഡേയില്‍ അവരുടെ ഇന്ട്രോ പോലും "ചിന്‍ അപ്" എടുത്തു കൊണ്ടാണ് കാണിക്കുന്നത്. ഇനി ആര്‍ക്കും തളര്‍ത്താന്‍ പറ്റാത്ത എന്തോ മനസ്സില്‍ കരുതികൂട്ടി ഇരിക്കുന്ന ഭ്രാന്താശുപത്രിയില്‍ ചികത്സയില്‍ കഴിയുന്നവര്‍. ആരുടേയും ആശ്രിതയല്ലാതെ ആരുടേയും സഹായമില്ലാതെ പുല്ല് പോലെ അവിടെ നിന്നും രക്ഷപെടാന്‍ ശ്രമിക്കുന്ന സാറാ ഒരു പുത്തന്‍ അനുഭവമാണ്. ഫസ്റ്റ് പാര്‍ട്ടില്‍ നഗ്നതയും സെക്സില്‍ എര്‍പെടുന്നതും മറ്റും കാണിക്കുന്നുണ്ടെങ്കിലും അവിടെ സാറ fragile ആയതിനാല്‍ അത് സാധൂകരിക്കുന്നുണ്ട്.
എല്ലെന്‍ റിപ്പ്ലിയും അമ്മയാണ്. രണ്ടാം ഭാഗത്തില്‍ ഹൈപര്‍ സ്ലീപ്‌ന് വിധേയയായി മകളെ നഷ്ട്ടപെട്ടുഎന്നറിയുന്നുണ്ടെങ്കിലും പിന്നീട് Newt എന്ന ബാലികയുടെ രക്ഷാകര്‍തൃത്വം ഏറ്റെടുക്കുന്ന ഒരുപക്ഷെ "അമ്മയായി" തന്നെ മാറുന്ന റിപ്പ്ലിയെയായാണ്‌ നമ്മള്‍ കാണുന്നത്. മറ്റുള്ളവരെ ഏലിയന്‍സ്നെക്കുറിച്ച് warn ചെയ്യുന്ന റിപ്പ്ലി സ്വയം ഭീകരസത്ത്വങ്ങളുമായി മുഖാമുഖം ചെയ്യേണ്ടിവരുന്ന അവസ്ഥയില്‍ പോലും കൂള്‍ ആണ്. ആദ്യ ഭാഗത്ത് പുരുഷന്മാര്‍ ഒക്കെ മരിച്ചു വീണിട്ടും lone survivor ആവുന്ന റിപ്പ്ലി എന്ന സ്ത്രീയെ വച്ച് അന്നത്തെ കാലത്ത് ഒരു സിനിമ ഇറക്കാന്‍ ധൈര്യം കാണിച്ച സ്റ്റുഡിയോയെ സമ്മതിക്കണം. സ്കൈ ഫൈ പോലെ പുരുഷമേധാവിത്വം ഉള്ള/വേണ്ട ഒരു ഴോനാര്‍ ഇത്തരത്തില്‍ എത്തിച്ച സംവിധായകന് (Ridley scott) വന്ദനം.
എന്നാല്‍ രണ്ടാം ഭാഗത്തില്‍ മാറിയ പരിതസ്ഥിതിയില്‍ അവര്‍ male gaze ന് ഇരയാവുന്നില്ല. ക്യാമറയും സംവിധായകനും ഇവരെ രണ്ടു പേരെയും objectify ചെയ്യുന്നില്ല എന്നുള്ളത് വലിയ ആശ്വാസമാണ്. cryogenic chamber ല്‍ കേറാന്‍ സ്ട്രിപ് ചെയ്യുന്ന റിപ്പ്ലിയും ഒരു ഹോസ്പിറ്റല്‍ ഗാര്‍ഡ് കാമാസക്തിയോടെ മുഖത്ത് നക്കുന്ന അവസ്ഥ അഭിമുഖീകരിക്കുന്ന സാറയും ശെരിക്കും സെക്ഷ്വല്‍ ഒബ്ജെക്റ്റ് ആവുന്നില്ല മറിച്ച് ഏതു അവസ്ഥയിലും നിലനിന്ന് പൊരുതുന്ന സ്ത്രീത്വങ്ങള്‍ക്ക് ഉടമകള്‍ ആവുകയാണ്. രണ്ടാം ഭാഗം രണ്ടു സിനിമകളും ജെയിംസ് കാമാരോണ്‍ സംവിധാനം ചെയ്തതാണ് എന്ന് കൂടി വരുമ്പോള്‍ അയാളെ പ്രശംസിക്കാതെ തരമില്ല. guns and babes എന്നറിയപെടുന്ന എക്ഷ്പ്ലൊയിട്ടെശന്‍ സിനിമകളുടെ നിലവാരത്തില്‍ ഉള്ള ധാരാളം നഗനതയും രതിയും ചേരുന്ന സ്റ്റീരിയോടൈപ്പ് പെണ് "ജാക്കിച്ചാന്‍" മാരല്ല യഥാര്‍ത്ഥ ആക്ഷന്‍ നായികമാര്‍ എന്ന് വീണ്ടും തെളിയിക്കുകയാണ് ഇന്നും സാറ കോണറും എല്ലെന്‍ റിപ്പ്ലിയും.

whydunnit - എന്തിന് ചെയ്തു?

whydunnit എന്നാല്‍ ഒരു ക്രയിം ചെയ്ത ആളെക്കാള്‍ അല്ലെങ്കില്‍ മരിച്ച / കൊന്ന ആളുടെ വ്യക്തിത്വത്തെക്കാള്‍ അത് ചെയ്യാന്‍ ഉള്ള "കാരണം" പ്ലോട്ടില്‍ കൂടുതല്‍ പ്രാമുഖ്യം നല്‍കുന്ന സിനിമകള്‍ ആണ്. ഇത്തരം സിനിമകള്‍ പക്ഷെ ലോകസിനിമയില്‍ തന്നെ വിരളമാണ് എങ്കിലും whodunnit - whydunnit ശൈലികള്‍ ഓവര്‍ലാപ് ചെയ്ത് പോകുന്ന ധാരാളം സിനിമകള്‍ ഉണ്ട്. ഒരു ഘട്ടത്തില്‍ അത് "ആര്" എന്നതിനേക്കാള്‍ "എന്തിന്" പ്രാധാന്യം കൊടുക്കുന്നുണ്ട്. ഉദാഹരണങ്ങള്‍ പറയുക ആണെങ്കില്‍ ചൈനടൌണ്‍, ഐ റോബോട്ട്, പൊളിറ്റിക്കല്‍ ത്രില്ലറുകള്‍ ആയ JFK , All the President's Men, LA Confidential ഒക്കെ whydunnit ന് പ്രാമുഖ്യം കൊടുക്കുന്നുണ്ട്.

 ഹിച്ച്കോക്കിന്റെ റിയര്‍വിന്‍ഡോ ഈ ഒരു അപ്പ്രോചിന്റെ ക്ലാസ്സിക്ക് ഘടന എന്ന് വേണമെങ്കില്‍ വിലയിരുത്താം. പ്രധാനമായും "ആത്മഹത്യ" വരുന്ന പ്ലോട്ടുകളില്‍ ആണ് ഈ സങ്കേതം കാര്യപ്രാപ്തമായി ഉപയോഗപെടുത്താന്‍ കഴിയുക. അല്ലെങ്കില്‍ പലപ്പോഴും കൊലപാതകം ആവുമ്പോള്‍ അതില്‍ whodunnit ന് മേല്‍ക്കോയ്മ വരാന്‍ ചാന്‍സ് ഉണ്ട്. എന്നിരുന്നാലും എഴുത്തുകാരന്‍റെ കഴിവുകൊണ്ട് ഈ പറഞ്ഞ "എന്തിന്" എന്നതിന് വെയിറ്റേജ് കൊടുക്കാന്‍ സാധിക്കും.

 മലയാളത്തില്‍ ഇതിന്‍റെ ക്ലാസിക്ക് ഉദാഹരണം "ഉത്തരം" ആണ്. ടി വി ചന്ദ്രന്‍റെ കഥാവശേഷനിലും ഈ രീതിക്ക് importance കൊടുക്കുന്നുണ്ട്. അടുത്തകാലത്ത് ഇറങ്ങിയ മുംബൈ പോലീസ് അവസാന ഭാഗങ്ങളിലേക്ക് വരുമ്പോഴേക്കും whodunnit ഇല്‍ നിന്ന് whydunnit ആയി മാറുന്നുണ്ട്. ആ ഒരു മാറ്റം കണ്‍വിന്‍സിംഗ് ആയിട്ടും എടുത്തിട്ടുണ്ട്. മുഖം, കരിയിലക്കാറ്റ് പോലെ, ഈ കണ്ണികൂടി ഒക്കെ "ആര്" എന്നതിനും "എന്തിന്" എന്നതിനും ഒരുപോലെ പ്രാധാന്യം കൊടുക്കുന്നതായി അനുഭവപെട്ടിട്ടുണ്ട്. വേറൊരു രീതിയില്‍ ശെരിക്കും ഒരു "whydunnit" ആയി മാറുന്നത് സദയം സിനിമയില്‍ തിലകന്‍റെ അന്വേഷണം ആണ്. അടുത്തകാലത്ത് വന്ന "റെഡ് വൈന്‍" നല്ല രീതിയില്‍ whydunnit അവസരങ്ങള്‍ തുറന്നിടുന്നുണ്ട്. ഇത്തരത്തില്‍ ഉള്ള മലയാളത്തില്‍ വന്ന സിനിമകളെ പറ്റിയും അതിന്‍റെ രീതികളെ പറ്റിയും ഒരു ചര്‍ച്ച ആഗ്രഹിക്കുന്നു.


Friday, May 13, 2016

ടോമിയും ഭീക്കു മാത്രെയും..

രംഗബോധമില്ലാത്ത കോമാളി ആണ് മരണം എന്നറിയപെടുന്നുണ്ടെങ്കില്‍അധോലോകത്തിന്റെ കാര്യത്തില്‍ ആ കോമാളി കര്‍ട്ടന്റെ തൊട്ടു പിന്നില്‍ ആണ് ഉള്ളത് എന്ന് തട്ടില്‍ കളിക്കുന്ന എല്ലാവര്ക്കും അറിയാം. ആകസ്മികമായ പൊടുന്നനെ ഉള്ള ആ വരവ് അതിന്‍റെ പ്രവചനാതീതത, എപ്പോള്‍ വരും എന്നുള്ള ചോദ്യചിഹ്നം- അതാണ്‌ മരണഭയത്തെക്കാള്‍ അവരെ അലട്ടുന്നത്. ഗാങ്ങ്സ്ട്ടര്‍ സിനിമകളുടെ കാര്യത്തില്‍ കഥയും സന്ദര്‍ഭങ്ങളും സിനിമാറ്റിക് ആണെങ്കില്‍കൂടി "മരണം" ചിത്രീകരിക്കുന്നത് അത്തരം ഭീതിതമായ പശ്ചാത്തലങ്ങളെ സാധൂകരിക്കുന്ന രീതിയില്‍ ഒരിക്കലും വിചാരിക്കാത്ത സമയത്ത് "റിയലിസ്റ്റിക്ക്" രീതിയില്‍ ആണെങ്കില്‍ പലപ്പോഴും സിനിമക്ക് ഒരു മുതല്‍കൂട്ട് ആണെന്ന് തോന്നിയിട്ടുണ്ട്.

അങ്ങനെ സിനിമയില്‍ തോന്നിയ രണ്ടു മരണങ്ങള്‍ യഥാക്രമം ഹോളിവുഡിലെയും ബോളിവുഡിലെയും ക്ലാസിക്ക് ഗാങ്ങ്സ്റ്റര്‍ സിനിമകള്‍ എന്നറിയപെടുന്ന ഗുഡ്ഫെല്ലാസിലും സത്യയിലുമാണ്. ജോ പെസ്ക്കിയും മനോജ്‌ ബാജ്പെയിയും അനശ്വരമാക്കിയ ചൂടന്മാരായ വര്ത്തമാനപ്രിയരായ എടുത്തുചാട്ടക്കാരായ രണ്ടു മോബ്സ്ട്ടര്‍മാര്‍. സ്വഭാവത്തിലും പെരുമാറ്റത്തിലും മാത്രമല്ല സിനിമയിലും അവരുടെ മരണം നല്ല സാമ്യം ഉണ്ട്..തികച്ചും unexpected ആണ്.

രണ്ടും ഒരു ചടങ്ങ് നടക്കുന്നതിന്‍റെ ഭാഗമായും. അധോലോക സര്‍ക്കിളുകളില്‍ "മെയിഡ് മാന്‍" ആവാന്‍ അവസരം കിട്ടുന്ന ടോമിയെ രണ്ടു പേര്‍ ചേര്‍ന്ന് ഒരു മുറിയിലേക്ക് കൊണ്ടുവന്ന് പൊടുന്നന്നെ അവരില്‍ ഒരാള്‍ ടോമിയുടെ ശിരസ്സിലെക്ക് നിറയോഴിക്കുന്നു. വെല്‍ ഡ്രസ്സ്ട് ആയി ആ ചടങ്ങിന്‍റെ ഭാഗഭാക്കാവാന്‍ പോവുന്ന ടോമ്മിയെയാണ് ഏകദേശം പത്തുകൊല്ലം മുമ്പ് നടന്ന ഒരു കൊലപാതകത്തിന്റെ പ്രതികാരമായി കൊല്ലുന്നത്. തികച്ചും അപ്രതീക്ഷിതമായാണ് ഈ മരണം സിനിമയില്‍ വരുന്നതും അത് മികവോടെ സ്കൊര്സേസ്സെ ചിത്രീകരിച്ചിരിക്കുന്നതും.

സത്യയിലെ ഭീക്കു മാത്രേ കൊല്ലപെടുന്നത് ദീപാവലി കഴിഞ്ഞുള്ള ഒരു ആഘോഷത്തില്‍ ആണ്. അതും തന്‍റെ ബോസ് ആയ ബഹുവിന്‍റെ കൈകളാല്‍. തന്‍റെ കൂട്ടാളികളോടൊപ്പം ചിരിച്ചും അട്ടഹസിച്ചും മദ്യപിച്ചും സംസാരിക്കുന്നതിന്റെ ഇടക്ക് പൊടുന്നനെ അയാളുടെ രാഷ്ട്രീയക്കാരന്‍ ആയ എക്സ് ഗാങ്ങ്സ്റ്റര്‍ ബവു മദ്യം എടുക്കുന്ന വ്യാജേന തിരിഞ്ഞു നിന്ന് ബീക്കു മാത്രെയുടെ ശിരസ്സിലെക്ക് നിറയോഴിക്കുന്നത്.

ഒരു പക്ഷെ ക്യാരക്ട്ടരിലും സന്ദര്‍ഭത്തിലും സാമ്യം വന്നത് രാം ഗോപാല്‍ വര്‍മ്മ ഗുഡ്ഫെല്ലാസിന് ഒരുക്കിയ ട്രിബ്യൂട്ട് ആവാം.

ശ്രീനിവാസനും ക്യാരക്റ്റര്‍ സ്റ്റഡികളും..

ഫിക്ഷനില്‍ "ക്യാരക്റ്റര്‍ സ്റ്റഡി" എന്ന് പറഞ്ഞാല്‍ കഥാപാത്രത്തിന്റെ "സ്വഭാവം" പ്ലോട്ടിനെക്കാള്‍ പ്രാമുഖ്യം വരുന്ന രീതിയെ സൂചിപ്പിക്കുന്നതാണ്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ കഥയെ മുന്നോട്ട് നയിക്കുന്ന സംഭവവികാസങ്ങള്‍ക്ക് കഥാപാത്രത്തിന്റെ അടിസ്ഥാന സ്വഭാവവുമായി നല്ലവണ്ണം ബന്ധമുണ്ടാവും. വാശി, ദേഷ്യം, സംശയം, മടി, അസൂയ, അപകര്‍ഷത , ഈഗോ, പേടി, അന്തര്‍മുഖത്വം തുടങ്ങി ഒട്ടനവധി നല്ലതും ചീത്തയുമായ മനുഷ്യന്റെ സ്വഭാവഗുണങ്ങള്‍ ഇത്തരം സിനിമകളില്‍ വളരെ പ്രാധാന്യത്തോടെ പറഞ്ഞിരിക്കും കൂടാതെ ക്യാരക്ട്ടരിന്റെ പൂര്‍ണ "സ്വഭാവം" പ്രേക്ഷകന് പിടികിട്ടും.

Taxi Driver, The Coversation, Sunset Boulevard, Who's Afraid of Virginia Wolf തുടങ്ങിയ ചില ഹോളിവുഡ് സിനിമകള്‍ ഇത്തരത്തില്‍ "സ്വഭാവഗുണങ്ങള്‍" ക്ക് പ്ലോട്ടിനോപ്പമോ അല്ലെങ്കില്‍ അതിനേക്കാള്‍ ഉപരിയോ ആയി പ്രാധാന്യം കൊടുത്ത ചില ഉദാഹരണങ്ങള്‍ ആണ്. മലയാളത്തില്‍ ഇങ്ങനെ ഒരു ഡീറ്റെയിലിംഗ് കഥാപാത്രങ്ങള്‍ക്ക് തന്‍റെ സിനിമകളില്‍ ഏറ്റവും കൂടുതല്‍ നല്‍കിയിരിക്കുന്നത് ഒരു പക്ഷെ അടൂര്‍ ഗോപാലകൃഷ്ണന്‍ തന്നെയാവും. എലിപത്തായം, കൊടിയേറ്റം, അനന്തരം, വിധേയന്‍ ഒക്കെ ഈ പറഞ്ഞ കാര്യത്തിന് ഊന്നല്‍ കൊടുത്ത സിനിമകള്‍ ആണ്. വ്യക്തിപരമായി അദ്ദേഹത്തിന്‍റെ സിനിമകള്‍ ലോകപ്രശസ്തമാവുന്നതിന്റെ കാരണങ്ങളില്‍ ഒന്ന് അതാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്നാല്‍ മലയാളികള്‍ക്ക് വളരെഏറെ പരിചിതനും വാണിജ്യസിനിമകളിലൂടെ തന്‍റേതായ ഇടം കണ്ടെത്തിയ ശ്രീനിവാസന്‍റെ പല തിരകഥകളും മേല്‍പറഞ്ഞ "ക്യാരക്റ്റര്‍ സ്റ്റഡി" എന്ന ഗണത്തില്‍ ചേര്‍ത്താവുന്നത് ആണ്.

സംവിധാനം ചെയ്ത രണ്ടു സിനിമകള്‍ - വടക്കുനോക്കിയന്ത്രവും, ചിന്താവിഷ്ട്ടയായ ശ്യാമളയും യഥാക്രമം പൂര്‍ണ്ണമായും ഭാഗികമായും "ക്യാരക്റ്റര്‍ സ്റ്റഡി" കളാണ്. അപകര്‍ഷതയും പിന്നീടു അത് സംശയരോഗവുമായി മാറുന്നതാണ് തലത്തില്‍ ദിനേശന്റെ ജീവിതത്തിലെ സകല പ്രശ്നങ്ങള്‍ക്കും കാരണം. വിജയനാകട്ടെ തന്‍റെ കര്‍മ്മപദം ബിസ്നെസ്സ് ആണെന്ന് വിശ്വസിച് ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറി നടക്കുന്ന ഒരാള്‍. വടക്കുനോക്കിയന്ത്രം ക്യാരക്റ്റര്‍ അത്രയും ഡവലപ്പ് ചെയ്തത് കൊണ്ടാണ് അടൂര്‍ ഗോപാലകൃഷ്ണന്റെ പോലും ഇഷ്ട്ട സിനിമകളില്‍ ഒന്നായി മാറിയത്.

പൊങ്ങച്ചക്കാരനായ ഈഗോ ഇട്ട് മൂന്നു നേരം കുളിക്കുന്ന എല്ലാം പൈസ കൊണ്ട് നേടാമെന്ന് ആഗ്രഹിക്കുന്ന അഴകിയ രാവണനിലെ ശങ്കര്‍ദാസ്, മറ്റുള്ളവരുടെ പളപളപ്പും പുതുമോടിയും പണവും ഉള്ള ജീവിതം കണ്ടു മോഹിച്ച് ഭ്രമിച് obsessed ആയി തന്‍റെ ഭര്‍ത്താവിനെയും കുടുംബത്തെയും അങ്ങനെ ആക്കാന്‍ ശ്രമിച്ച് പരാജയപെടുന്ന തലയിണമന്ത്രത്തിലെ കാഞ്ചന, തികഞ്ഞ സാത്വികനും സല്സ്വഭാവിമായ ചട്ടമ്പികളെയും മറ്റും നേര്‍വഴിക്ക് നടത്താന്‍ തുനിഞ്ഞ് ഇറങ്ങുന്ന ഗോളാന്തരവാര്ത്തയിലെ മുരിങ്ങച്ചുവട്ടില്‍ രമേശന്‍ നായര്‍, താന്‍ പഠിക്കാത്തത് കൊണ്ട് വിദ്ധ്യാസമ്പന്നയും പരിഷ്ക്കാരിയുമായ പെണ്ണിനെ ആഗ്രഹിക്കുന്ന തിരിമുറിവിലെ ശ്രീധരന്‍, അനലൈസ് ദിസ് എന്ന സിനിമയുടെ റിപ്പ് ഓഫ് ആണെങ്കിലും പേടിയും ഉല്‍കണ്ഠയും കാരണം ഒരു തോക്ക് പോലും എടുക്കാന്‍ കഴിയാത്ത ഭാര്‍ഗവന്‍ എന്ന ഡോണ്‍, പരസ്പര വിശ്വാസക്കുറവും ഈഗോയും കൊണ്ടുള്ള സൗഹൃദം ആണ് നാടോടിക്കാറ്റ് സീരീസ് തന്നെ..

അങ്ങനെ ഒരുവിധപെട്ട സിനിമകളില്‍ ഒക്കെ ക്യാരക്റ്റര്‍ ഒരു പ്രത്യേക സ്വഭാവവിശേഷങ്ങള്‍ ഉള്ള ആളായിരിക്കണം എന്ന് ശ്രീനിവാസന് നിര്‍ബന്ധം ഉണ്ടെന്ന് തോന്നുന്നു. ഇതൊക്കെകൊണ്ട് തന്നെയാണ് ശ്രീനിവാസന്‍റെ കഥാപാത്രങ്ങള്‍ നെഗറ്റീവ് ആയാലും പോസിറ്റീവ് ആയാലും ഇപ്പോഴും ചര്‍ച്ചകള്‍ക്ക് തിരിതെളിക്കുന്നത്. പലപ്പോഴും പക്ഷെ പ്രമേയപരിചരണം സറ്റയാരോ ഹ്യൂമാരോ മെസ്സേജ് ഓറിയെന്റട് ആവുന്നതുകൊണ്ട് "ക്യാരക്റ്റര്‍ സ്റ്റഡി" വേണ്ടവിധം ചര്‍ച്ച ചെയ്യപെടാതെ മങ്ങിപോവാറുണ്ട് എന്ന് തോന്നുന്നു.


ബാംഗ്ലൂര്‍ ഡെയ്സിലെ ദാസും റോക്ക് ഓണ്‍ലെ ആദിത്യയും...

ദാസും ആദിത്യ ഷ്രോഫും - ഭൂതകാലത്തിന്റെ തങ്ങളുടെ ബൊഹീമിയന്‍ രീതികളെ ആഘോഷങ്ങളെ പ്രണയങ്ങളെ പാഷനുകളെ മനസ്സിലും മുറിയിലും താഴിട്ട് പൂട്ടി അതില്‍ നിന്നൊക്കെ മാറി ഭാര്യയേയും ദാമ്പത്യത്തെയും പോലും തങ്ങളുടെ ഇപ്പോഴത്തെ ജീവിതരീതിയായ corporate etiquette സ്റ്റയിലില്‍ അപ്പ്രോച് ചെയ്യുന്ന രണ്ടു പേര്‍. അവരുടെ അന്തര്‍മുഖത്വവും ഒന്നിലും പ്രേത്യേകിച് താല്‍പ്പര്യമില്ലായ്മയും ഒഴിഞ്ഞുമാറലും വിമുഖത ഉള്ളതും എല്ലാം അവരുടെ ഭൂതകാലം വേട്ടയാടുന്നത് കൊണ്ടാണ്. ഒരാള്‍ വേഗതയെ പാഷനാക്കി എങ്കില്‍ മറ്റെയാള്‍ സംഗീതത്തെ ഉള്ളില്‍ കൊണ്ട് നടന്നു.

രണ്ടു പേരുടെ ഭാര്യമാരും ഭര്‍ത്താവിന്റെ സമീപനത്തില്‍ അസ്വസ്ഥരാണ്. പാസ്റ്റ് അറിയാനുള്ള വ്യഗ്രതയില്‍ രണ്ടു പേരും മൂടി വച്ച രഹസ്യങ്ങള്‍ ദിവ്യയും സാക്ഷിയും ചികഞ്ഞെടുക്കുന്നു. ഫോട്ടോകള്‍, വിഡിയോകള്‍ , സാധനങ്ങള്‍ അങ്ങനെ പലതും അവര്‍ക്ക് കിട്ടും. ഇങ്ങനെ ഒരു കളര്‍ഫുള്‍ പാസ്റ്റ് ഉണ്ടെന്ന അറിവ്.. ചിരിച്ചു സന്തോഷിക്കുന്ന ഭര്‍ത്താക്കന്മാരുടെ മുഖങ്ങള്‍.. ഭര്‍ത്താവിന്റെ ആദ്യ പ്രണയത്തെക്കുറിച്ച് അറിഞ്ഞു ആദ്യം ഷോക്ക് ആകുമെങ്കിലും അതില്‍ നിന്ന് കരകയറി തങ്ങളുടെ പ്രിയതമനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ കഷ്ട്ടപെടുന്ന ദിവ്യയും സാക്ഷിയും.

Stormriders പിന്നെ majik .. അങ്ങനെ രണ്ടു പേരുകളില്‍ അറിയപെടുന്ന ഗാങ്ങുകള്‍ അവരുടെ പാസ്റ്റില്‍ ഉണ്ട്. രണ്ടു പേരും മാറിയ ജീവിത സാഹചര്യത്തില്‍ investment bankers ആയിട്ടാണ് സിനിമയില്‍ കാണിക്കുന്നത് എന്നാണ് ഓര്‍മ. മെട്രോ നഗരങ്ങളിലെ ഉയര്‍ന്ന ഫ്ലാറ്റുകള്‍ക്കുള്ളിലെ നാല് ചുവരുകള്‍ക്കിടയില്‍ സ്വയം വീര്‍പ്പുമുട്ടി തങ്ങളുടെ ജീവിത പങ്കാളിക്ക് നേരെ മനസ്സുകൊണ്ടും ശരീരം കൊണ്ടും പുറം തിരിഞ്ഞു നില്‍ക്കുന്നവരാണ് ദാസും ആദിത്യ ഷ്രോഫും. ഭൂതകാലത്ത് രണ്ടു പേരും അതാത് കൂട്ടുകെട്ടുകളിലെ ലീടെര്‍സ്. ഒരര്‍ത്ഥത്തില്‍ റിബലുകള്‍. കോപ്പിയടി എന്ന് പോലും ആരോപിച്ചാല്‍ തെറ്റ് പറയാന്‍ കഴിയാത്ത സമാനതകള്‍ ആണ് ബാംഗ്ലൂര്‍ ഡെയ്സിലെ ഫഹദ് - നസ്രിയ സെഗ്മെന്റും റോക്ക് ഓണ്‍ സിനിമയിലെ ഫര്‍ഹാന്‍ - പ്രാചി സെഗ്മെന്റും..


വര്‍ഗ്ഗീയതയും സിനിമയും സ്ത്രീ സംവിധായകരിലൂടെ..

വര്‍ഗ്ഗീയ ലഹളകളും വംശീയ സ്പര്‍ദ്ധകളും ഉണ്ടാവുമ്പോള്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് സ്ത്രീകളെയും കുട്ടികളെയും ആണ്.പുരുഷന്‍ പകയും വിദ്വേഷവും രോഷവും കൊണ്ട് മനസ്സിലും കൈകളിലും ആയുദ്ധമേന്തുമ്പോള്‍ ഉറ്റവരെ നഷ്ട്ടപെടുകയും ക്രൂരമായ ബലാത്സംഗങ്ങള്‍ക്ക് ഇരയാവുകയും പീഡനങ്ങളും യാതനകളും സഹിക്കേണ്ടിവരുന്ന സ്ത്രീകളെയും പറ്റി നമ്മള്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ കാണാറുണ്ട് കേള്‍ക്കാറുണ്ട് വായിക്കാറുണ്ട്. മറ്റൊരു വശം വര്‍ഗ്ഗീയ ലഹളകളില്‍ "പ്രതികാര"മായി ഒരു സമുദായത്തിന് മറ്റൊരു സമുദായത്തോട് ചെയ്യാവുന്ന ഏറ്റവും ലളിതവും ക്രൂരവുമായ കാര്യം ആണ് അവന്‍റെ പെണ്പ്രജകളെ ആക്രമിക്കുക എന്നുള്ളത്. അതിനും വില നല്‍കേണ്ടി വരുന്നത് സ്ത്രീകള്‍ തന്നെ.

അങ്ങനെ വരുമ്പോള്‍ തന്നെ ഭീതിതമായ ഈ അന്തരീക്ഷം സ്ത്രീകള്‍ എങ്ങനെ നോക്കി കാണുന്നു എന്നത് ചിന്തിക്കേണ്ടതുണ്ട്. അതിനാല്‍ തന്നെ ഇത്തരം വിഷയങ്ങള്‍ സിനിമകള്‍ ആയപ്പോള്‍ സ്ത്രീ സംവിധായകരുടെ സൃഷ്ട്ടികള്‍ അതിന്‍റെ തീക്ഷണകൊണ്ടും പ്രമേയപരിചരണം കൊണ്ടും പതിവിലും ഉച്ചത്തില്‍ പൊതുധാരയിലും അഭ്രപാളിയിലും ശബ്ദിക്കുന്നുണ്ട്. കേവലം ആഖ്യാതാവായി സ്ത്രീകള്‍ വരുന്നതല്ല മറിച്ച് തിരകഥയിലും സംവിധാനത്തിലും അവരുടെ പങ്കുണ്ടാവുമ്പോള്‍ ആ "കാഴ്ചപാട്" ശെരിക്കും മനസ്സിനെ വെട്ടയാടുന്നതാണ്. ലഹളകള്‍ ആയാലും അതിനിടക്ക് നടക്കുന്ന പ്രത്യേക സംഭാവമായാലും ബാലന്സിങ്ങിന് (രണ്ടു വിഭാങ്ങള്‍ക്കും തുല്യ പങ്ക് എന്ന രീതി) ശ്രമിക്കാതെ റിയലിസ്റ്റിക് ആയിതന്നെയാണ് സിനിമയില്‍ ഇവര്‍ കൊണ്ട് വന്നിട്ടുള്ളത്.

എലമെന്റ്സ് ട്രിളജിയില്‍ വരുന്ന 1947 എര്‍ത്ത് എന്ന സിനിമ വിഭജനാനന്തര വര്‍ഗ്ഗീയ ലഹളകള്‍ ആസ്പദമാക്കി ദീപാ മെഹ്ത എടുത്ത സിനിമയാണ്. ലഹളകളുടെ ഭയാനകതയെക്കാള്‍ കൂടുതല്‍ അതുണ്ടാവുമ്പോള്‍ മനുഷ്യന് ഉണ്ടാവുന്ന മാറ്റം പ്രത്യേകിച്ച് നന്മയില്‍ നിന്ന് തിന്മയിലേക്ക് ഉള്ള യാത്ര ആണ് എര്‍ത്ത് സിനിമയില്‍ കൂടുതല്‍ ആധികാരികമായി കാണിക്കുന്നത്. ബോളിവുഡിലെ വലിയ നടന്മാരില്‍ ഒരാളായ അമീര്‍ ഖാന്‍റെ പ്രഭാവത്തില്‍ വിഷയം മുങ്ങിപോകുന്ന അവസ്ഥ ഇവിടെയില്ല. മറിച്ച് അമീര്‍ തന്നെയാണ് ആ സിനിമയിലെ ഏറ്റവും സങ്കീര്‍ണമായ കഥാപാത്രം. ഒരു രസികനില്‍ നിന്നും സ്വന്തം പെങ്ങന്‍മാരെ കൊന്നതില്‍ കലിപൂണ്ട് തന്‍റെ പ്രിയ സുഹൃത്തിനെ കൊല്ലാനും ഇഷ്ട്ടപെടുന്ന പെണ്ണിനെ കൂട്ടബലാത്സംഗത്തിന് ഇരയാക്കാനും വരെ പോകുന്ന എക്സ്ട്രീം തലത്തിലേക്ക് പോകുന്ന ദില്‍ നവാസ് ശെരിക്കും ഞെട്ടിപ്പിക്കുന്ന കഥാപാത്രം ആണ്.

അപര്‍ണ്ണ സെന്‍ സംവിധാനം ചെയ്ത മിസ്റ്റര്‍ ആന്‍ഡ്‌ മിസ്സിസ് ഐയ്യര്‍ ശെരിക്കും പറഞ്ഞാല്‍ വര്‍ഗ്ഗീയ ലഹളകളുടെ പശ്ചാത്തലത്തില്‍ എടുത്ത മികച്ച ഒരു റോമാന്ടിക്ക് ഡ്രാമ ആണ്. എന്നിരുന്നാലും ലഹളകളുടെ ഭീകരത ചിത്രീകരിക്കുന്നതില്‍ ഒട്ടും പിറകോട്ട് പോയിട്ടില്ല. പല സീനുകളും ചോരപുഴ ഒഴുക്കാതെ വയലന്‍സ് കാണിക്കാതെ തന്നെ നമ്മളെ സ്തബ്ധരാക്കുന്നുണ്ട്. യാത്രാമദ്ധ്യേ ബസ്സില്‍ കയറുന്ന ലഹളക്കാര്‍ ആണുങ്ങളുടെ ലിംഗാഗ്രചര്‍മ്മം മുറിച്ചോ എന്ന് നോക്കി വരെ ഇരകളെ കണ്ടെത്തുന്ന സീനുകളും ഒരു വയസ്സായ മുസ്ലിം ദമ്പതികളെ കൂട്ടി കൊണ്ടുപോയി നിറയോഴിക്കുന്നതും ശെരിക്കും ഭയാനകമായി തന്നെയാണ് ചിത്രീകരിച്ചിരിക്കുന്നത്. ദേശീയ തലത്തില്‍ അവാര്‍ഡുകള്‍ വാരികൂട്ടിയ ഈ സിനിമയിലെ പല രംഗങ്ങളും ഒരേ സമയം ത്രില്ലിങ്ങും ഭീകരവുമായിരുന്നു.

ഈ രണ്ടു സിനിമകളില്‍ നിന്ന് വിഭിന്നമായി "ലഹള" കാണിക്കാതെ തന്നെ അതിന്‍റെ ഭീകരതയും മാനസികമായും സാമൂഹികമായും ഉള്ള അതിന്‍റെ അനന്തിരഫലങ്ങളും വളരെ ആഴത്തില്‍ കാണിച്ച സിനിമയായിരുന്നു നന്ദിതാദാസ് സംവിധാനം ചെയ്ത ഫിരാക്ക്. തുടക്കത്തിലെ സീനില്‍ കാണിക്കുന്ന ശവങ്ങള്‍ കൂട്ടത്തോടെ അടക്കം ചെയ്യുന്നത് തന്നെ ഇനിയങ്ങോട്ട് കാണാന്‍ പോകുന്നത് അത്ര സുഖകരമല്ല എന്ന സൂചനയാണ് സംവിധായിക നല്‍കുന്നത്. ആന്തോളജി വിഭാഗത്തില്‍ പെടുത്താവുന്ന സിനിമ പക്ഷെ വേറിട്ട്‌ കാണേണ്ട കാഴ്ചകള്‍ അല്ല. നടന്നകഥകളുടെ ഫികഷണലൈസ് ചെയ്ത തിരകഥയാണ് ഫിരാക്ക്. ഡാര്‍ക്ക് ടോണില്‍ ഉള്ള സിനിമ പറയുന്നത് കലാപങ്ങള്‍ക്ക് ശേഷം ഉണ്ടാവുന്ന നഷ്ട്ടപെട്ട സ്വപ്നങ്ങളും, നിരര്‍ത്ഥകമായ പ്രതികാരങ്ങളും, ഇരകളുടെ രോഷവും, പ്രതികളുടെ കുറ്റബോധങ്ങളും ഒക്കെയാണ്.

മൂന്നു സിനിമകളും സ്ത്രീകള്‍ സംവിധാനം ചെയ്തതിനാല്‍ തന്നെ വേറിട്ട കാഴ്ചപാടില്‍ ശക്തമായ തിരകഥയില്‍ എന്നാല്‍ ലൌഡ് അല്ലാത്ത പച്ചയ്യായ രീതിയില്‍ കലാപങ്ങളുടെ വേദനയും നിസ്സഹായതയും ഭീകരതയും കാണിക്കുന്നുണ്ട്


"നേരെ ചൊവ്വേ" തോന്ന്യാസം

  ഡൈവോഴ്സ് എന്നത് വളരെ പേഴ്സണൽ ആയ വൈകാരികമായ , അതിന്റെ ശെരിയും തെറ്റും അവനവന് മാത്രം മനോവിശകലനം ചെയ്യാനും സമീകരിക്കാനും സാധിക്കുന്ന, നിയർ റി...