Tuesday, December 10, 2019

വിക്കി ഡോണറിലെ "കൾച്ചറൽ ക്ലാഷ്"

സബ് തീം എന്നൊരു സംഭവം ഉണ്ട്. ചിലപ്പോള്‍ അതിനൊരു stealth സ്വഭാവം ആവാം. ശീര്‍ഷകത്തോടൊപ്പമോ അല്ലെങ്കില്‍ വളര പ്രധാന്യത്തോടെ പറയുന്ന നരേറ്റീവില്‍ അപ്രസക്തമോ/പ്രസക്തമോ ആയ ഒരു സെക്കണ്ടറി തീം.  സ്പേം ഡൊണേഷന്‍ പ്രധാന പ്ലോട്ട് ആയി വരുന്ന വിക്കി ഡോണറില്‍ cultural differences ഒരു sub theme ആയി വരുന്നുണ്ട്. ഇതുവരെ ഇന്ത്യന്‍ സിനിമ കൈവക്കാത്ത ഒരു taboo സബ്ജെക്റ്റ് ആയതുകൊണ്ട് തന്നെ ഇതിലെ പഞ്ചാബി-ബെംഗാളി സാംസ്കാരിക-ഭിന്നതയുടെ ആംഗിള്‍ ചുരുങ്ങിയത് ചര്‍ച്ചകളില്‍ എങ്കിലും ഹിഡന്‍ ആണ്. അതിനാലാണ് അതിനെ ഒരു stealth theme എന്ന ടേം കോയിന്‍ ചെയ്തത്.

പ്രമേയപരമായി ബോളിവുഡിന് ഇത് പുതുമയൊന്നും അല്ല. ഏക് ദൂജെ കേ ലിയെ തൊട്ട് ടൂ സ്റ്റേറ്റ്സ് വരെ എത്തിനില്‍ക്കുന്ന ഡ്യുവല്‍ cultural spat കളെ അടിസ്ഥാനമാക്കിയ ധാരാളം സിനിമകള്‍. പലതിലും പക്ഷേ നോര്‍ത്ത്-സൌത്ത് അഭിരുചികളെ പ്ലോട്ട് പോയിന്‍റ് ആക്കിയപ്പോള്‍ വിക്കി ഡോണര്‍ പഞ്ചാബി-ബെംഗാളി ജീവിതരീതികളുടെ വൈരുദ്ധ്യം സരസമായി സിനിമയില്‍ കൊണ്ടുവന്നിട്ടുണ്ട്. ഒരു പോയിന്റില്‍ അതൊരു രസകരമായ introvert-extrovert ദ്വയങ്ങള്‍ പോലെ തോന്നിപ്പിക്കുന്നുണ്ട്. സാഹിത്യത്തെ സ്നേഹിക്കുന്ന മീന്‍ കൂട്ടുന്ന സ്വല്‍പ്പം ഇന്‍റലെക്‍ച്വല്‍ ആസ്കിത ഒക്കെയുള്ള മൃദുഭാഷികളായ നായികയുടെ ബെംഗാളി ഫാമിലിയും ചിക്കന്‍ ഒഴികെയുള്ള മാംസഭക്ഷണത്തെ ഇഷ്ടപ്പെടാത്ത സംസാരപ്രിയരും ഇമോഷണലി ഓവര്‍ എക്സ്പ്രസ്സീവ് ആയ പാട്ടും ഡാന്‍സും ജീവനായ നായകന്റെ പഞ്ചാബി ഫാമിലിയും. ഇവര്‍ തമ്മിലുള്ള വെര്‍ബലായുള്ള സാംസ്കാരികസ്പര്‍ധകള്‍ ആരെയും ആക്ഷേപിക്കാതെയും അതിലുപരി മനസ്സിന്‍റെ പൊരുത്തം ആണ് പ്രധാന്യം എന്ന് ക്ലൈമാക്സില്‍ അടിവരയിടാന്‍ ഉപയോഗിയ്ക്കുന്ന ടൂള്‍ കൂടിയാണ്.

ബട്ടര്‍ ചിക്കനും രസഗുളയും ഒരേ രസമുകുളങ്ങളെ ഉണര്‍ത്തുന്ന പോലെ  ഭാങ്ഗ്രയും ദുര്‍ഗപൂജയും ഒരേ എനര്‍ജിയോടെ ആസ്വദിക്കുന്ന തരത്തിലേക്ക് എല്ലാത്തിനും exist ചെയ്തുകൊണ്ട് തന്നെ co-exist ചെയ്യാനുള്ള ഒരു സ്പേസ് രാജ്യവും ഭരണഘടനയും നല്കുന്നുണ്ട്. അതിനെ സകലസീമകളും കടന്നു ലംഘിക്കുന്ന ഈകാലത്ത് വിക്കി ഡോണറിന്‍റെ കള്‍ച്ചറല്‍ ക്ലാഷ് സബ് തീം ചില പ്രതീക്ഷകള്‍ നല്കുന്നുണ്ട്.

Sunday, December 1, 2019

പര"ശബ്ദ"പ്രവേശം - ആനിമേഷന്‍ വോയിസ് ആക്ടിങ്

ചില അനിമേഷൻ സിനിമകളിലെ വോയ്‌സ് ആക്ടിങ്ങിൽ ആ നടന്മാരുടെ ശാരീരിക പ്രത്യേകതകൾ കൊണ്ട് ക്യാരക്റ്റർ കൂടുതൽ പെർഫെക്ഷൻ കൈവരിക്കാറുണ്ട് എന്ന് തോന്നിയിട്ടുണ്ട്. ക്യാരക്റ്ററിന്റെ ഫിസിക്കിന് പ്ലോട്ടിൽ ചെറുതായെങ്കിലും പ്രാധാന്യം ഉണ്ടെങ്കിൽ മാത്രം അല്ലെങ്കിൽ ശബ്ദം കൊടുക്കുന്നവർക്ക് അത്തരം ശാരീരികാവസ്ഥ നിർബന്ധം ഒന്നുമല്ല, കമൽ ഹാസൻ ദൈവത്തിന്റെ കാര്യത്തിൽ പറഞ്ഞപോലെ "ഇരുന്താ നല്ലാറിക്കും".
Up ലും കുങ്ഫു പാണ്ടയിലും അത്തരം ഒരു വോയ്‌സ് ആക്റ്റിങ് പൂർണത അനുഭവപെട്ടു. ജാക്ക് ബ്ളാക്ക്ന് തന്റെ തന്നെ തടിച്ച ശരീരപ്രകൃതിയോട് താദാത്മ്യം തോന്നിക്കുന്ന ക്യാരക്റ്റർ ആണ് പോ എന്ന പാണ്ട. പടി കയറുമ്പോഴും ഓടുമ്പോഴും ഒക്കെയുള്ള കിതപ്പും മുക്കലും നിസ്സഹായവസ്ഥയും ഒക്കെ ജാക്ക് ബ്ളാക്ക് വോയ്‌സ് ഓവർ ചെയ്യുമ്പോൾ അപാരകൃത്യത തോന്നിയിട്ടുണ്ട്. ഭക്ഷണപ്രിയനായ, തന്റെ ശരീരം ആദ്യം ആയോധനകലക്ക് അഹിതമായി തോന്നുകയും പിന്നീട് കോണ്ഫിഡൻസിലും കഠിനപ്രയത്നത്തിലൂടെയും അതിന് പാകമാക്കുന്ന പോ എന്ന പാണ്ടയായി ഹോളിവുഡിൽ ജാക്ക് ബ്ളാക്കിനോളം അനുയോജ്യനായ മറ്റൊരു നടൻ ഉണ്ടാകില്ല.
Up ൽ അഭിനയിച്ച(read voice acting) Ed Asner ക്ക് അപ്പോൾ 80 വയസ്സായിരുന്നു പ്രായം. ഒറ്റക്ക് താമസിക്കുന്ന പ്രായത്തിന്റെ സകല ബലഹീനതകളും ഉള്ള കാൾ എന്ന വിഭാര്യനായ വയോധികനായി Ed Asner പക്കാ കാസ്റ്റിങ് ആയിരുന്നു. വെപ്പ് പല്ല് വീഴുമ്പോഴും കുന്ന് കയറുമ്പോഴും ഒക്കെ അദ്ദേഹത്തിന്റെ സൗണ്ടുകൾ എത്രമാത്രം ഓര്ഗാനിക്ക് ആവുന്നു എന്നോർക്കണം. ഒരു പ്രൊഫഷണൽ വോയിസ് ആക്റ്റർ കൂടിയായ അസ്‌നർക്ക് ഈയൊരു പര"ശബ്ദ"പ്രവേശം അന്യമല്ല. കാരണം റിയാലിറ്റിയിൽ ആ പ്രായത്തിൽ അസ്‌നർ കടന്നുപോകുന്ന ശാരീരികാവസ്ഥയെ ശബ്ദം കൊണ്ട് portray ചെയ്യുക മാത്രമേ വേണ്ടൂ.
“The tongue can paint what the eyes can’t see.” –Chinese Proverb (ഇത് പോസ്റ്റിന്റെ ഒരു എൻഡ് പഞ്ചിന് വേണ്ടി ചുമ്മാ ഇട്ടെന്നെയുള്ളൂ.😉)

മക്കെന്നാസ് ഗോള്‍ഡും ഇന്ത്യയും

വെസ്ടേണ്‍ സിനിമകളിലെ സ്റ്റാര്‍ എന്ന നിലയില്‍ ഇന്ത്യയില്‍ ഒരുകാലത്ത് ക്ലിന്‍റ് ഈസ്റ്റ്വുഡിനെക്കാളും പ്രശസ്തനായ ഒരാള്‍ ഉണ്ടായിരുന്നു എന്ന് പറഞ്ഞാല്‍ ഇപ്പോ ഒരുപക്ഷേ അതിശയോക്തി ആയിതോന്നാം. എന്നാല്‍ ഒറ്റ സിനിമ കൊണ്ട് ഈ അപൂര്‍വനേട്ടം കിട്ടിയത് ഗ്രിഗറി പെക്കിനാണ് എന്നതാണ് രസകരമായ വസ്തുത. സംശയമുണ്ടെങ്കില്‍ ഇംഗ്ലിഷ് സിനിമകളില്‍ ചെറുപ്പത്തില്‍ താത്പര്യം ഉണ്ടായിരുന്ന അച്ഛനോടോ മുത്തച്ഛനോടോ ചോദിച്ച് നോക്കാം. ഷേണായീസിലെയും രാഗത്തിലെയും ഓര്‍മകള്‍ അയവിറക്കി അവര്‍ ആവേശപൂര്‍വം പറയുന്ന സിനിമകളില്‍ ഒന്നാവും മക്കെന്നാസ് ഗോള്‍ഡ്.
Mackenna’s Gold ന്ടെ ഇന്‍ഡ്യന്‍ തീയറ്റര്‍ വിജയഗാഥ അത്ഭുതപ്പെടുത്തുന്നത് ആണ്. ജുറാസ്സിക്ക് പാര്‍ക്കിനും ടൈറ്റാനിക്കിനും ഒക്കെ മുമ്പ് ഇന്‍ഡ്യന്‍ ഉപഭൂഗണ്ഡത്തില്‍ ഒരു അവഞ്ചേര്‍സ് ലെവല്‍ സ്വീകാര്യത ഉണ്ടായിരുന്നത് ഈ സിനിമക്കാവണം. ജുറാസ്സിക്ക് പാര്‍ക്ക് വരുന്നതിന് മുമ്പ് വരെ Jaws നോ സ്റ്റാര്‍ വാര്‍സിനോ ഒന്നും സാധിക്കാത്ത ആ പദവി. അതേ ഇന്ത്യയിലെ ഹോളിവുഡ് ടോപ് ഗ്രോസ്സിങ് മൂവി ആയി കുറെ വര്‍ഷങ്ങള്‍ നിലകൊണ്ടു. തൃശ്ശൂര്‍ രാഗം തിയേറ്ററില്‍ ആദ്യം പ്രദര്‍ശിപ്പിച്ച ഇംഗ്ലീഷ് പടം മെക്കന്നാസ് ഗോള്‍ഡ് ആയിരുന്നു. പിന്നെ ഷേണായിസ് തിയേറ്ററില്‍, കേരളത്തില്‍ ആദ്യമായി 70 MM വന്നതും "മക്കെന്നാസ് ഗോള്‍ഡ്‌" അവിടെ പ്രദര്‍ശിപ്പിച്ചപ്പോള്‍ ആണെന്ന് ഒരു ബ്ലോഗ് കുറിപ്പില്‍ വന്നത് ഓര്‍ക്കുന്നു.
സിനിമയുടെ വിക്കി പേജില്‍ പറയുന്നതു Mackenna's Gold was and remains a very successful film in India.[11] In India it remained the top Hollywood grosser in history until blockbusters like Jurassic Park and Titanic came along. Even worldwide hits such as Jaws and Star Wars would not make as much money in India as Mackenna's Gold did. The film went through countless re-runs until well into the 1980s and could be seen in cinema halls across India, including small venues in the medium-size towns of North and South India.[11]
ലോറന്‍സ് ഓഫ് അറേബ്യയില്‍ അഭിനയിച്ചതിനെക്കാള്‍ പ്രശസ്തി ഒമര്‍ ഷെറിഫ്ഫീന് ഇന്ത്യയില്‍ നിന്ന് ഈ സിനിമകൊണ്ടു ലഭിച്ചു. ഹിന്ദിയിലെ Bandit സിനിമകള്‍ക്ക് മക്കെന്നാസ് ഒരു പ്രചോദനം ആയിട്ടുണ്ട്. കുതിരയും ചേസും പാറകളിലും മരുപ്രദേശങ്ങള്‍ക്ക് സമാനമായ ഒരു terrain അത്തരം സിനിമകളില്‍ കണ്ടിട്ടുണ്ട്. എഴുപതുകളില്‍ ഇന്ത്യയില്‍ കോലാര്‍ ഗോള്‍ഡ് ഫീല്‍ഡിനും സ്വര്‍ണ്ണഖനനത്തിനും ഒക്കെ ഒരു ഗ്ലാമറസ് ഇമേജ് ഉണ്ടായിരുന്നതും മക്കെന്നാസ് ഗോള്‍ടിന്‍റെ സ്വര്‍ണ്ണവേട്ട കഥക്ക് ഒരു അഡ്വാന്‍റേജ് ആയി മാറിയിട്ടുണ്ടാകും. ഹിന്ദിയില്‍ സ്വയം കൌബോയ് വേഷംകെട്ടി നടന്ന ഫിറോസ് ഖാന്‍ ഇതില്‍ നിന്നും പ്രചോദനം കൊണ്ടും റഫറന്‍സ് കൊണ്ടും കാല സോനാ, ധര്‍മാത്മാ തുടങ്ങിയ സിനിമകള്‍ എടുക്കുകയും പിന്നീട് “ഖുര്‍ബാനി” എന്ന സിനിമയില്‍ കോലാര്‍ ഗോള്‍ഡ് ഫീല്‍ഡില്‍ വച്ച് ഷൂട്ടും ചെയ്യുകയുണ്ടായി.
ത്രില്‍ കൊണ്ടും കഥാപരിസരം കൊണ്ടും ഒമര്‍ ഷെറിഫ്ഫിനെ പോലെയും ഉള്ള ഡാര്‍ക് സ്കിന്‍ (അല്ലെങ്കില്‍ അങ്ങനെ മേക്ക്അപ് ഇട്ട) ആക്ടേര്‍സിനോടും ഇന്ത്യന്‍ ജനതക്ക് ഒരുകാലത്ത് സ്വയം റിലേറ്റ് ചെയ്യാന്‍ സാധിച്ചതിന്റെയും പരിണിതഫലം ആവണം മക്കെന്നാസ് ഗോള്‍ഡ് ഇന്ത്യയില്‍ ഒരേ സമയം കള്‍ട്ടും വാണിജ്യവിജയവും ആയി തീര്‍ന്നത്.

"നേരെ ചൊവ്വേ" തോന്ന്യാസം

  ഡൈവോഴ്സ് എന്നത് വളരെ പേഴ്സണൽ ആയ വൈകാരികമായ , അതിന്റെ ശെരിയും തെറ്റും അവനവന് മാത്രം മനോവിശകലനം ചെയ്യാനും സമീകരിക്കാനും സാധിക്കുന്ന, നിയർ റി...