Thursday, February 2, 2017

ചില തന്തക്ക് വിളികൾ

സുഹൃദ്ബന്ധങ്ങളിലെ തീവ്രതക്ക് കാലം ഒരു ഘടകമല്ലെങ്കിലും, തൊണ്ണൂറുകളിലെ സിനിമകളിലെ ഫ്രണ്ട്ഷിപിന് അതിലെ ചെറു "കലഹങ്ങൾക്ക്" മനസ്സിനേയും ആ ബന്ധത്തെയും മുറിവേല്പിക്കാതെ തന്നെ "തന്തക്ക് വിളിക്കാൻ" ഒരു സ്വാതന്ത്ര്യം ഉണ്ടായിരുന്നതായി തോന്നുന്നു. അത് സിനിമക്ക് അകത്തും പുറത്തും സൗഹൃദവലയങ്ങൾക്ക് പതിവിൽ കവിഞ്ഞു പ്രാധാന്യം കൊടുത്തിരുന്നു പ്രിയദർശന്റെ സിനിമകളിൽ ആണ് കൂടുതൽ എന്നുള്ളതും ശ്രദ്ധേയമാണ്.

"തന്തക്ക് വിളിക്കുന്നതിൽ" അതും അടുത്ത സുഹൃത്തുക്കൾ തമ്മിലുണ്ടാവുന്ന ചെറു സൗന്ദര്യപിണക്കങ്ങളിലും സ്പർദ്ധകളിലും ആ ബന്ധത്തിന്റെ ഒരു കെട്ടുറപ്പ് കൂടി വ്യക്തമാകുന്നുണ്ട്. താൻ ജീവിതത്തിൽ ഏറ്റവും ആരാധിക്കുന്ന / ബഹുമാനിക്കുന്ന അച്ഛനെ പറയാൻ നൽകുന്ന "സ്വാതന്ത്ര്യം". പല സുഹൃദ്ബന്ധങ്ങളും തകരുന്നത് ഈ "സ്വാതന്ത്ര്യത്തെ" മുളയിലേ നുള്ളികളഞ്ഞു കൊണ്ടായിരിക്കാം. പിന്നീടുള്ളത് ചില "സീമകൾ" നിശ്ചയിച്ചുകൊണ്ടുള്ള ഒരു റിലേഷൻ ആണ്.

പരസ്പരം തെറി വിളിക്കുന്നതും അശ്ലീലം പറയുന്നതും ഒക്കെ സുഹൃത്തുകൾ ചെയ്യാറുണ്ടെങ്കിലും അതിലൊന്നും ഈ പറഞ്ഞ "തന്തക്ക് വിളി" യുടെ സ്നേഹമോ അവകാശമോ ഉണ്ടെന്ന് തോന്നിയിട്ടില്ല. പ്രിയദർശൻ സിനിമകളിൽ കാണിക്കുന്ന ഫ്രണ്ട്ഷിപ്പുകളിൽ നേരത്തെ പറഞ്ഞ "സ്വാതന്ത്ര്യം" എസ്റ്റാബ്ലിഷ്‌ ചെയ്യുന്നത് ത്യാഗത്തിന്റെ കഥകളോ ഫ്‌ളാഷ്ബാക്കോ ഒന്നും കാണിക്കാതെ തന്നെ ഈ ഒരൊറ്റ തന്തക്ക് വിളിയിലൂടെ ആണെന്ന് തോന്നിയിട്ടുണ്ട്.

No comments:

Post a Comment

"നേരെ ചൊവ്വേ" തോന്ന്യാസം

  ഡൈവോഴ്സ് എന്നത് വളരെ പേഴ്സണൽ ആയ വൈകാരികമായ , അതിന്റെ ശെരിയും തെറ്റും അവനവന് മാത്രം മനോവിശകലനം ചെയ്യാനും സമീകരിക്കാനും സാധിക്കുന്ന, നിയർ റി...