Thursday, February 2, 2017

ജനതാ ഗ്യാരേജ് "ലാലത്വം"

ജനതാ ഗ്യാരേജ് എന്നാണു പേരെങ്കിലും സിനിമയിൽ മോഹൻലാൽ അവതരിപ്പിച്ച സത്യ ഒരേ ഒരു സീനിൽ മാത്രമേ അയാളിലെ "കാർ മെക്കാനിക്ക്" എത്ര മാത്രം എക്സ്പീരിയൻസും വണ്ടികളെക്കുറിച്ചു നല്ല അവഗാഹവും ഉള്ളതാണെന്ന് സ്ഥാപിക്കുന്നുള്ളു.

റിപ്പയർ ചെയ്ത വണ്ടി ഒന്ന് ടെസ്റ്റ് ഡ്രൈവ് ചെയ്യാൻ കൂട്ടാളി ആവശ്യപ്പെടുമ്പോൾ വളരെ കാഷ്വൽ ആയി ആ കാർ ഓടിച്ചു നോക്കുന്നുണ്ട് സത്യ. പൊതുവെ വളരെ ലൗഡ് അഭിനയം ആവശ്യപ്പെടുന്ന തെലുങ്ക് ഇൻഡസ്ട്രിയിൽ അഭിനയിക്കുമ്പോൾ പോലും ഈ സീനിൽ ഒക്കെ മോഹൻലാൽ തൊണ്ണൂറുകളിൽ നമ്മെ വിസ്മയിപ്പിച്ച അയത്നലളിതമായ അഭിനയത്തിന്റെ ചെറിയ ഒരു മിന്നാലാട്ടം കൊണ്ട് വരുന്നുള്ളതായി തോന്നി.

ഇതിലെ സത്യ മറ്റുള്ള ഗോഡ്ഫാദർ ഫിഗറുകളിൽ നിന്ന് വിഭിന്നമായി ഏറെക്കുറെ സാഥ്വികനും കുടുംബത്തോടൊപ്പം കൂടുതൽ നേരം ചിലവഴിക്കുന്നവനും ആണ്. ചില നേരങ്ങളിൽ അവശ്യഘട്ടങ്ങളിൽ മാത്രമേ സത്യ പൊട്ടിതെറിക്കുന്നുള്ളൂ. അങ്ങനെ സ്വതവേ കൂൾ ആയ ഒരാൾ മറ്റു വരുംവരായ്കകളെ കുറിച്ച് യാതൊരു ആശങ്കയും ഇല്ലാതെ കാർ ഓടിക്കുകയാണ്. ശ്രദ്ധിച്ചാൽ മനസ്സിലാകും വളരെ മൈൽഡ് എക്സപ്രഷനുകളിൽ ആണ് ഗിയർ ചെയ്ഞ്ച് ചെയ്യുമ്പോഴും സ്റ്റീയറിങ് തിരിക്കുമ്പോഴും തല ചെരിച്ചും ചെവി വട്ടം പിടിച്ചും കാറിന്റെ "കണ്ടീഷൻ" അയാൾ മനസ്സിലാക്കുന്നുണ്ട്. ചെറിയ ഒരു സ്പെയർപാർട്സ്സിന്റെ അനക്കം പോലും മനസ്സിലാക്കുന്ന തഴക്കം ചെന്ന ഒരു കാർ മെക്കാനിക്കിന്റെ സറ്റിൽ ശരീരഭാഷ അറിയാതെ കടന്നു വരുന്നുണ്ട്.

പറഞ്ഞു വന്നത് ജനതാഗ്യാരേജ് അതിഗംഭീര സിനിമയാണെന്നോ നഖം അഭിനയിച്ചു എന്നോ അല്ല. ശരാശരിയിൽ നിൽക്കുന്ന സിനിമയും മോഹൻലാലിനെ സംബന്ധിച്ചിടത്തോളം യാതൊരു വെല്ലുവിളിയും ഇല്ലാത്ത ക്യാരക്റ്റർ. പക്ഷെ അയാളുടെ സ്വസിദ്ധമായ ഈസിനെസ് അഭിനയത്തിൽ കൊണ്ടുവരാൻ സംവിധായകന് കഴിഞ്ഞു. ജില്ലയുടെ സംവിധായകൻ ഒരുപക്ഷെ 2000 തിന് ശേഷമുള്ള ലാലിനെ ആരാധിച്ചപ്പോൾ ജനത ഗ്യാരേജ് സംവിധായകൻ ഇഷ്ടപെട്ടിരുന്നത് തൊണ്ണൂറുകളിലെ മോഹൻലാൽ സിനിമകളെ ആയിരുന്നിരിക്കാം.


No comments:

Post a Comment

"നേരെ ചൊവ്വേ" തോന്ന്യാസം

  ഡൈവോഴ്സ് എന്നത് വളരെ പേഴ്സണൽ ആയ വൈകാരികമായ , അതിന്റെ ശെരിയും തെറ്റും അവനവന് മാത്രം മനോവിശകലനം ചെയ്യാനും സമീകരിക്കാനും സാധിക്കുന്ന, നിയർ റി...