Friday, December 30, 2016

രാഘവേട്ടന്റെ "സന്ദേശം"

"എന്‍റെ ടീച്ചറെ.. കുട്ട്യോള് ണ്ടാവാന്‍ നമ്മള്‍ എന്തൊക്കെ ചെയ്തു.. കുന്നികുരോണ്ട് തുലാഭാരം നടത്തി, ഉരുളി കമഴ്ത്തി.. അങ്ങനെ നമ്മുടെ പ്രാര്‍ഥന കൂടികൂടി വന്നപോ ദൈവം ടീച്ചര്‍ക്ക് കൊറേ വികൃതിപിള്ളേരെ അങ്ങട് തന്നു..ഒക്കെ സ്കൂളിലാണെന്ന് മാത്രം.."

സന്താനഭാഗ്യം ഇല്ലാത്തതിനാല്‍  ഉള്ളില്‍ ഇത്തിരി സങ്കടം ഉണ്ടെങ്കിലും സ്വതവേ അച്യുതന്‍ നായര്‍ സരസനാണ്. ഒരു വിങ്ങിപൊട്ടലിന്റെ വക്കില്‍ എത്തിയ ടീച്ചറെ എത്ര സ്‌നിഗ്‌ദ്ധമായാണ് അച്യുതന്‍ നായര്‍ ആശ്വസിപ്പിക്കുന്നത്. രാഘവേട്ടന്‍ വരുന്ന ദിവസം കോഴിയെ ഓടിച്ചിട്ട്‌  പിടിക്കാനും കുളത്തില്‍ ചാടാനും തക്ക പ്രായത്തെ തോല്‍പ്പിക്കുന്ന ഊര്‍ജസ്വലനാണ് അച്ചു അമ്മാവന്‍. എന്ത്  കാര്യം  ഏല്‍പ്പിച്ചാലും  "ഇപ്പൊ ശെരിയാക്കിത്തരം"  എന്ന ലൈനില്‍ പ്രസാദാത്മകമായ പുഞ്ചിരിയോടെ വളരെയധികം പോസിറ്റീവ് കാഴ്ചപാടുള്ള കഥാപാത്രം. കുട്ട്യോള് ഇലാത്തതിനാല്‍ രാഘവേട്ടന്റെ മക്കളെ അയാള്‍ക്ക്  ജീവനാണ്. കോട്ടപള്ളി പ്രഭാകരന്‍റെ കയ്യിലിരിപ്പ് ഏറെകുറെ അറിഞ്ഞിട്ടും അച്ചു മാമ മുന്‍കൈ എടുത്താണ് പെണ്ണ് കാണാന്‍ കൊണ്ടുപോകുന്നത്. മണ്ണുദയഭാനു എന്ന "മാണിക്യ"ത്തെ  രാഘവേട്ടന് പരിചയപെടുത്തികൊടുത്ത അച്യുതന്‍ നായരുടെ ക്യാരക്റ്റര്‍ സ്നേഹനിധിയായ സുഹൃത്ത്, അനിയന്‍, ഭര്‍ത്താവ് എന്നീ സമാന സ്ഥാനങ്ങളിലൂടെ കടന്നു പോവുന്നുണ്ട്.

സന്ദേശം  സിനിമയുടെ  രാഷ്ട്രീയ - അരാഷ്ട്രീയ ആംഗിള്‍ മാറ്റി വച്ചാല്‍ മക്കള്‍ ഉണ്ടായിട്ടും അവര്‍ വഴിപിഴച്ചു പോയ രാഘവേട്ടന്റെ അവസ്ഥയോട്‌ പ്രേക്ഷകന് താദാത്മ്യം ചെയ്യാന്‍ ആണ് contrast ആയി മക്കള്‍ ഇല്ലാത്ത അച്യുതന്‍ നായരുടെ ക്യാരക്റ്റര്‍ സമാന്തരമായി അനുക്രമമായി ഡവലപ്പ് ചെയ്തിരിക്കുന്നത്. ഒന്നിനുംകൊള്ളാത്ത മക്കളെക്കാള്‍ ഭേദം അങ്ങനെ ഉണ്ടാവാതിരിക്കുന്നതാ എന്ന് രാഘവേട്ടന്‍ അച്ചുവിനോട് പറയുന്ന രംഗം ആണ് അതിന്‍റെ മൂര്‍ദ്ധന്യാവസ്ഥ.. പലപ്പോഴും ഒരു സഹായി/വലംകൈ എന്ന നിലയില്‍ നിന്നൊക്കെ മാറി രാഘവേട്ടനും കുടുംബത്തിനും ഒരു താങ്ങും വഴികാട്ടിയുമാണ് അച്യുതന്‍ നായര്‍.


No comments:

Post a Comment

"നേരെ ചൊവ്വേ" തോന്ന്യാസം

  ഡൈവോഴ്സ് എന്നത് വളരെ പേഴ്സണൽ ആയ വൈകാരികമായ , അതിന്റെ ശെരിയും തെറ്റും അവനവന് മാത്രം മനോവിശകലനം ചെയ്യാനും സമീകരിക്കാനും സാധിക്കുന്ന, നിയർ റി...