മഞ്ഞകടൽ പോലെ പരന്ന കടുക് പാടത്തിന്റെ (ഹിന്ദിയിൽ sarson ke kheth എന്നറിയപ്പെടുന്ന) നടുവിൽ നിൽക്കുന്ന രാജിനെ പുൽകാൻ ഓടുന്ന സിമ്രാൻ. ബോളിവുഡ് നെ ഒരുപക്ഷെ ഒറ്റയടിക്ക് പുറംനാടുകളിലും ഇന്ത്യയുടെ മറ്റു ഇൻഡസ്ട്രികളിലും അതിന്റെ സർവ ഗരിമയോടും കൂടി identify ചെയ്യാൻ പറ്റിയ ഫ്രേം ആണിത്.
മലയാള സിനിമ നിളയെ ഉപയോഗിച്ചത് പോലെ ആവാം അല്ലെങ്കിൽ അതിലും എത്രയോ മേലെ പഞ്ചാബിനെ - അതിന്റെ ചടുലതയെ ഊർജ്ജത്തെ പ്രസരിപ്പിനെ ഒക്കെ സ്ഥാപനവത്ക്കരിക്കാൻ ഒരുപക്ഷെ ബോളിവുഡിൽ കാണുന്ന ഒന്നാണ് പ്രത്യേകിച്ച് യാഷ് രാജ് സിനിമകളിൽ mustard plants പൂത്തുലഞ്ഞു നിൽക്കുന്ന പാടങ്ങൾ. കണ്ണ് മഞ്ഞളിപ്പിക്കുന്ന ഈ ലോഹവർണ്ണത്തിന് ഹിന്ദി സിനിമയുടെ ബോക്സ് ഓഫീസ് ചരിത്രത്തിലും പങ്കുണ്ട്. ഏറെക്കുറെ ഗ്ലോറിഫൈ ചെയ്ത പഞ്ചാബിൻ ധാരാളിത്തതിന് ഉത്തരേന്ത്യൻ പൊതുബോധത്തിൽ വളരെ ഉയരെയാണ് സ്ഥാനം.
ബി ആർ ചോപ്ര മുതൽ സിദ്ധാർഥ് റോയ് കപൂർ വരെ എത്തി നിൽക്കുന്ന പഞ്ചാബി clans ബോളിവുഡിനെ എല്ലാക്കാലത്തും അടക്കിഭരിച്ചു എന്ന് തന്നെ നിരീക്ഷേണ്ടിവരും. പാട്ടും bhagra യും ദൃഢഗാത്രരും ഗോതമ്പിൻ നിറമുള്ള നായൻകന്മാരും അതിസുന്ദരികളായ ചുരിദാർ / പട്യാല ധരിച്ച നായികമാരും ഇന്ത്യൻ യുവത്വത്തിനെ കുറച്ചൊന്നുമല്ല പ്രചോദിപ്പിച്ചത്. രാജ്യസ്നേഹം, ആട്ടം പാട്ടും, ക്രോസ്സ് ബോർഡർ പ്രണയം, ഫാമിലി ഫങ്ഷൻ, തീവ്രവാദം, സർദാർജി ജോക്ക്സ്, സീനിക് ബ്യുട്ടി അങ്ങനെ ബോളിവുഡ് മസാല ചേരുവകളെലാം കിട്ടുന്ന "ലുലു മാൾ" ആണ് പഞ്ചാബ്.
ഹരിതാഭ കൊണ്ടും വർണ്ണരാജികൾ കൊണ്ടും machoism കൊണ്ടും ബോളിവുഡിന് അതിന്റെ ശീലുകൾക്ക് ഏറ്റവും വഴങ്ങുന്ന ഒന്നാണ് പഞ്ചാബ് സംസ്ക്കാരം. ക്യാമറക്ക് മുന്നിലും പിന്നിലും ധാരാളം ബെംഗാളികളും മാറാട്ടികളും ഹിന്ദി സിനിമയുടെ അങ്കണത്തിൽ ഉണ്ടെങ്കിലും കഥയിലും കഥാസന്ദര്ഭങ്ങളിലും ബോളിവുഡിന് ആശ്ലേഷിക്കാൻ പഞ്ചാബ് ആയിരുന്നു മുന്നിൽ. ബംഗാളിന്റെ സര്ഗാത്മകതയോ അല്ലെങ്കിൽ ബീഹാറിന്റെ ഇല്ലായ്മകളോ മറാട്ടയുടെ വന്യതയോ ഒന്നും ബോളിവുഡിന്റെ ഉത്സവാഘോഷങ്ങൾക്ക് നീതി കൊടുത്തതിരുന്നില്ല. ഹിന്ദി സിനിമക്ക് അതിന്റെ ധാരാളിത്തവും കെട്ടുമേളങ്ങളും കാണിക്കാൻ പഞ്ചാബിന്റെ ആ കണ്ണഞ്ചിപ്പിക്കുന്ന മഞ്ഞ കടുക് പാടങ്ങൾ തന്നെ വേണമായിരുന്നു. കെട്ടിലോ മട്ടിലോ ദ്രാവിഡതയുടെ അംശം ലവലേശമില്ലാത്തതും ആ പഞ്ചാബിനായിരുന്നു.
ചോപ്രമാരും കപൂർമാരും ഡിയോളുകളും ആനന്ദമാരും വാർത്തെടുത്ത ബോളിവുഡ് സ്വയം അതിന്റെ വർണ്ണാഭക്ക് വേണ്ടി adopt ചെയ്യുക ആയിരുന്നു പഞ്ചാബിനെ. പാട്ടിലൂടെയും ഡാൻസിലൂടെയും നമ്മൾ ശീലിച്ച പഞ്ചാബിയൻ സംസ്കാരവും glorified ആണെന്ന് മനസ്സിലാക്കാൻ ഉടത്താ പഞ്ചാബ് വരെ കാത്തതിരിക്കേണ്ടി വന്നു. ഡാർക് സിനിമകളുടെ തലതൊട്ടപ്പനായ അനുരാഗ് കശ്യപിന് പോലും ദേവ് ഡി യിൽ (പോസ്റ്റിലെ ഫോട്ടോയിലെ മാഹി ഗിൽ) നേരത്തെ പറഞ്ഞ ചില സീനുകളിൽ എങ്കിലും പഞ്ചാബി റൊമാന്റിസൈസ് നടത്തേണ്ടി വന്നു എന്നത് കൂടി നോക്കിയാൽ മനസ്സിലാകും ആ സാംസ്കാരിക ആധിപത്യം.
മലയാള സിനിമ നിളയെ ഉപയോഗിച്ചത് പോലെ ആവാം അല്ലെങ്കിൽ അതിലും എത്രയോ മേലെ പഞ്ചാബിനെ - അതിന്റെ ചടുലതയെ ഊർജ്ജത്തെ പ്രസരിപ്പിനെ ഒക്കെ സ്ഥാപനവത്ക്കരിക്കാൻ ഒരുപക്ഷെ ബോളിവുഡിൽ കാണുന്ന ഒന്നാണ് പ്രത്യേകിച്ച് യാഷ് രാജ് സിനിമകളിൽ mustard plants പൂത്തുലഞ്ഞു നിൽക്കുന്ന പാടങ്ങൾ. കണ്ണ് മഞ്ഞളിപ്പിക്കുന്ന ഈ ലോഹവർണ്ണത്തിന് ഹിന്ദി സിനിമയുടെ ബോക്സ് ഓഫീസ് ചരിത്രത്തിലും പങ്കുണ്ട്. ഏറെക്കുറെ ഗ്ലോറിഫൈ ചെയ്ത പഞ്ചാബിൻ ധാരാളിത്തതിന് ഉത്തരേന്ത്യൻ പൊതുബോധത്തിൽ വളരെ ഉയരെയാണ് സ്ഥാനം.
ബി ആർ ചോപ്ര മുതൽ സിദ്ധാർഥ് റോയ് കപൂർ വരെ എത്തി നിൽക്കുന്ന പഞ്ചാബി clans ബോളിവുഡിനെ എല്ലാക്കാലത്തും അടക്കിഭരിച്ചു എന്ന് തന്നെ നിരീക്ഷേണ്ടിവരും. പാട്ടും bhagra യും ദൃഢഗാത്രരും ഗോതമ്പിൻ നിറമുള്ള നായൻകന്മാരും അതിസുന്ദരികളായ ചുരിദാർ / പട്യാല ധരിച്ച നായികമാരും ഇന്ത്യൻ യുവത്വത്തിനെ കുറച്ചൊന്നുമല്ല പ്രചോദിപ്പിച്ചത്. രാജ്യസ്നേഹം, ആട്ടം പാട്ടും, ക്രോസ്സ് ബോർഡർ പ്രണയം, ഫാമിലി ഫങ്ഷൻ, തീവ്രവാദം, സർദാർജി ജോക്ക്സ്, സീനിക് ബ്യുട്ടി അങ്ങനെ ബോളിവുഡ് മസാല ചേരുവകളെലാം കിട്ടുന്ന "ലുലു മാൾ" ആണ് പഞ്ചാബ്.
ഹരിതാഭ കൊണ്ടും വർണ്ണരാജികൾ കൊണ്ടും machoism കൊണ്ടും ബോളിവുഡിന് അതിന്റെ ശീലുകൾക്ക് ഏറ്റവും വഴങ്ങുന്ന ഒന്നാണ് പഞ്ചാബ് സംസ്ക്കാരം. ക്യാമറക്ക് മുന്നിലും പിന്നിലും ധാരാളം ബെംഗാളികളും മാറാട്ടികളും ഹിന്ദി സിനിമയുടെ അങ്കണത്തിൽ ഉണ്ടെങ്കിലും കഥയിലും കഥാസന്ദര്ഭങ്ങളിലും ബോളിവുഡിന് ആശ്ലേഷിക്കാൻ പഞ്ചാബ് ആയിരുന്നു മുന്നിൽ. ബംഗാളിന്റെ സര്ഗാത്മകതയോ അല്ലെങ്കിൽ ബീഹാറിന്റെ ഇല്ലായ്മകളോ മറാട്ടയുടെ വന്യതയോ ഒന്നും ബോളിവുഡിന്റെ ഉത്സവാഘോഷങ്ങൾക്ക് നീതി കൊടുത്തതിരുന്നില്ല. ഹിന്ദി സിനിമക്ക് അതിന്റെ ധാരാളിത്തവും കെട്ടുമേളങ്ങളും കാണിക്കാൻ പഞ്ചാബിന്റെ ആ കണ്ണഞ്ചിപ്പിക്കുന്ന മഞ്ഞ കടുക് പാടങ്ങൾ തന്നെ വേണമായിരുന്നു. കെട്ടിലോ മട്ടിലോ ദ്രാവിഡതയുടെ അംശം ലവലേശമില്ലാത്തതും ആ പഞ്ചാബിനായിരുന്നു.
ചോപ്രമാരും കപൂർമാരും ഡിയോളുകളും ആനന്ദമാരും വാർത്തെടുത്ത ബോളിവുഡ് സ്വയം അതിന്റെ വർണ്ണാഭക്ക് വേണ്ടി adopt ചെയ്യുക ആയിരുന്നു പഞ്ചാബിനെ. പാട്ടിലൂടെയും ഡാൻസിലൂടെയും നമ്മൾ ശീലിച്ച പഞ്ചാബിയൻ സംസ്കാരവും glorified ആണെന്ന് മനസ്സിലാക്കാൻ ഉടത്താ പഞ്ചാബ് വരെ കാത്തതിരിക്കേണ്ടി വന്നു. ഡാർക് സിനിമകളുടെ തലതൊട്ടപ്പനായ അനുരാഗ് കശ്യപിന് പോലും ദേവ് ഡി യിൽ (പോസ്റ്റിലെ ഫോട്ടോയിലെ മാഹി ഗിൽ) നേരത്തെ പറഞ്ഞ ചില സീനുകളിൽ എങ്കിലും പഞ്ചാബി റൊമാന്റിസൈസ് നടത്തേണ്ടി വന്നു എന്നത് കൂടി നോക്കിയാൽ മനസ്സിലാകും ആ സാംസ്കാരിക ആധിപത്യം.

No comments:
Post a Comment